വളാഞ്ചേരി:വളാഞ്ചേരി ഫയർ സ്റ്റേഷൻ ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. വട്ടപ്പാറയിൽ ഫയർ സ്‌റ്റേഷൻനിർമ്മാണത്തിനായി അനുവദിച്ചു നൽകിയ നിർദ്ദിഷ്ട സ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. വട്ടപ്പാറ സി.ഐ. ഓഫീസ് സമീപത്തുള്ള നിർദ്ദിഷ്ട സ്ഥലത്ത് നിന്നും പോലീസ് അധീനതയിലുള്ള തൊണ്ടി വാഹനങ്ങൾ മാറ്റുന്നതിനുള്ള നടപടിക്രമങ്ങളും ഉടൻ ആരംഭിക്കും. എം.എൽ.എ ഉദ്യോഗസ്ഥർക്ക് ഇതിനായുള്ള നിർദ്ദേശം നൽകിവാഹനങ്ങൾ മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനായി എം.എൽ.എ നേരത്തേ തന്നെ ജില്ലാ കലക്ടർ, തഹസിൽദാർ, ആർ.ഡി.ഒ എന്നിവരുമായും ബന്ധപ്പെട്ടിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഫയർ സ്റ്റേഷനുള്ള ഭരണാനുമതി ലഭിച്ചത്.കാട്ടിപ്പരുത്തി വില്ലേജിലെ റീ.സ 34/4 എ-ൽപ്പെട്ട 17 ആർ (42 സെന്റ്) റവന്യു പുറമ്പോക്ക് ഭൂമിയാണ് വളാഞ്ചേരി ഫയർ സ്റ്റേഷൻ നിർമ്മാണത്തിനായി അഗ്നി രക്ഷാ വകുപ്പിന് കൈമാറിയത്.പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് പ്രസ്തുത ഭൂമി അഗ്നി രക്ഷാ വകുപ്പിന് ഭൂമി കൈമാറ്റം ചെയ്ത് നേരത്തേ ഉത്തരവായത്.
വളാഞ്ചേരിയിൽ നിർദ്ദിഷ്ട ഫയർ സ്‌റ്റേഷൻ യാഥാർത്ഥ്യമാക്കുന്നതിനുള്ള തുടർ നടപടികൾ വേഗത്തിലാക്കുമെന്ന് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു.വളാഞ്ചേരി നഗരസഭാ ചെയർപേഴ്സൺ എം.ഷാഹിന ടീച്ചർ, വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ ഷഫീന ചെങ്കുണ്ടൻ, ശിഹാബുദ്ദീൻ എന്ന ബാവ ,മൂർക്കത്ത് മുസ്തഫ, ഷംസുദ്ദീൻ നടക്കാവിൽ, സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ,ടി.എം പത്മകുമാർ, മുജീബ് വാലാസി,സ്പെഷ്യൽ വില്ലേജ് ഓഫീസർ ജയശങ്കർ, ഫീൽഡ് അസിസ്റ്റന്റ്ജസ്റ്റിൻ രാജ് എന്നിവർ എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.
Comments
Post a Comment