Skip to main content

ശബരിമലയിലേക്ക് എല്ലാ സ്ത്രീകൾക്കും പോകാം.. എന്തിന്... ? UAE KMCC പ്രസിഡന്റ് പുത്തൂർ റഹ്മാൻ എഴുതുന്നു



സഹോദര സമുദായങ്ങളുടെ ആചാരാനുഷ്ടാനങ്ങളിൽ അഭിപ്രായം പറയുന്നതിൽ അനൗചിത്യമുണ്ട്. എങ്കിലും മത നിന്ദയും അരുതായ്മകളും കാണുമ്പോൾ എങ്ങിനെ അഭിപ്രായം പറയാതിരിക്കും ? എല്ലാ മതങ്ങളിലും അവയുടെ ശാസനകളും ആചാരങ്ങളും അനുഷ്ടാനങ്ങളും ഉണ്ട്. അതൊക്കെയും ഇന്ത്യൻ ഭരണഘടന നിർമ്മിക്കുന്ന കാലത്തിനു നൂറ്റാണ്ടുകൾ മുമ്പ് രൂപകല്പന ചെയ്യപ്പെട്ടവയാണ്. അത് കൊണ്ട് തന്നെ ഭരണ ഘടനക്കനുസരിച്ചു മതസംസ്കാരങ്ങളിൽ ഭേദഗതികൾ വരുത്തുക എന്നതിൽ അപ്രായോഗികതയുണ്ട്. വിശ്വാസികൾക്ക് വിശ്വാസികൾ ആയിരിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുകയാണു വാസ്തവത്തിൽ ഭരണഘടനയുടെ നയവും ലക്ഷ്യവും.

മതങ്ങളുടെ ആചാരങ്ങളിൽ യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ടാവാം. പൂർവികരായ പണ്ഡിതരും മഹർഷിമാരും രൂപപ്പെടുത്തിയ ആചാരങ്ങളും അനുഷ്ടാനങ്ങളും ആധുനികതയുടെ കുതിരപ്പുറത്തു കയറി മാറ്റി മറിക്കണം എന്ന് ശഠിക്കുന്നത് ധാർമ്മികതക്കു നിരക്കുന്നതല്ല. മതമില്ലാത്തവർക്കേ അങ്ങിനെ പറയാൻ കഴിയു .

മതത്തെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങൾക്ക് കോടതി കയറാൻ പാടില്ലായിരുന്നു , ഇത് തട്ടിപ്പു കേസോ വഞ്ചന കേസോ അടിപിടി കേസോ അല്ലല്ലോ. അമ്പലത്തിൽ ഏതു ശ്ലോകം എത്ര തവണ ചൊല്ലണം, എത്ര തവണ പ്രദക്ഷിണ നടത്തണം ഇതൊക്കെ കോടതിക്ക് തീരുമാനിക്കാൻ കഴിയുമോ ?

”Shabarimala”അമ്പലത്തിൽ സ്ത്രീകൾക്ക് പ്രവേശനത്തിന് വാദിക്കുന്ന വരട്ടു രാഷ്ട്രീയക്കാരോട് ചോദിക്കട്ടെ! നിങ്ങളുടെ പാർട്ടിയിൽ സ്ത്രീകൾക്ക് എത്ര ശതമാനം പ്രവേശനമുണ്ട് ?പാർലമെന്റിലും അസംബ്ലിയിലും 50 % വനിതാ പ്രാതിനിധ്യം നല്കാൻ കഴിയാത്ത നിങ്ങളാണോ ക്ഷേത്രത്തിൽ സ്ത്രീകളുടെ പ്രവേശനത്തിന് മുറവിളി കൂട്ടുന്നത് ?

ക്ഷേത്രത്തിൽ പോകുന്നത് ഭക്തി സാന്ദ്ര സാഹചര്യത്തിൽ ഏകാഗ്രതയോടെ, പവിത്രമായ മനസ്സോടെ, സംശുദ്ധമായ ശരീരത്തോടെയായിരിക്കണമെന്നു നിർബന്ധമുള്ളവരാണ് ഭക്ത ജനങ്ങൾ‌. സ്ത്രീ പ്രവേശനത്തിലൂടെ ഈ ഏകാഗ്രതക്കു ഭംഗം സംഭവിക്കാൻ സാധ്യത ഏറെ. തിക്കും തിരക്കും അതിന്റെ പരമോന്നതിയിൽ എത്തുന്ന ദർശന നടയിൽ സ്ത്രീയും പുരുഷനും ഇട കലർന്നാൽ ഉണ്ടാകുന്ന അസ്വാരസ്യം ഭക്ത ജനങ്ങൾക്ക് ഭൂഷണമാണെന്നു ഏതെങ്കിലും ഒരു ഭക്തൻ പറയുമോ.? മതത്തെയും അതിന്റെ ആചാരങ്ങളെയും അതിന്റെ വഴിക്കു വിട്ടു കൂടെ..?

പുത്തൂർ റഹ്മാൻ
President UAE KMCC - National Committee

Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന