Skip to main content

കൃഷ്ണ മേനോൻ ഗവ: വനിതാ കോളേജിൽ എസ് എഫ് ഐയുടെ കാടത്തം യു ഡി എസ് എഫ് സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചു ;




   കണ്ണൂർ:   കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് -കെ.എസ്.യു മുന്നണിക്ക് വേണ്ടി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് നേരെ എസ്.എഫ്.ഐ കാടത്തം. യൂണിയന്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചു. കണ്ണൂര്‍ പള്ളിക്കുന്ന് കൃഷ്ണ മേനോന്‍ ഗവ. വനിതാ കോളജില്‍ എം.എസ്.എഫ് കെ.എസ്.യു പ്രതിനിധിയായി മത്സരിക്കുന്ന യു.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥി കെ.ടി ചാന്ദ്‌നിയുടെ പത്രികയാണ് എസ്.എഫ്.ഐ സംഘം പിന്‍വലിപ്പിച്ചത്.
ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് ചാന്ദ്‌നി പത്രിക നല്‍കിയത്. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നതിനാല്‍ നേരത്തെയും ഭീഷണിയുണ്ടായിരുന്നു. വനിതാ കോളജില്‍ എം.എസ്.എഫ് -കെ.എസ്.യു സഖ്യത്തിന് ലഭിച്ച് കൊണ്ടിരിക്കുന്ന പിന്തുണയും ജയ സാധ്യതയുമാണ് എസ്.എഫ്.ഐ അതിക്രമത്തിന് കാരണം.


2014ല്‍ എം.എസ്.എഫ് നേതൃത്വം നല്‍കുന്ന സഖ്യമാണ് യൂണിയന്‍ ഭരണം പിടിച്ചെടുത്തത്. തുടര്‍ വര്‍ഷങ്ങളില്‍ എം.എസ്.എഫ് കെ.എസ്.യു സ്ഥാനാര്‍ത്ഥികളെയും പ്രവര്‍ത്തകരെയും ആക്രമിച്ചും ഭീഷണിപ്പെടുത്തിയുമാണ് എസ്.എഫ്.ഐ ജയിച്ച് കയറിയത്. പുറമെ നിന്നുള്ളവരുടെ സഹായത്തോടെയാണ് അക്രമം.
എസ്.എഫ്.ഐക്കെതിരെ മത്സരിക്കുന്നവരെ താമസ സ്ഥലത്തെത്തി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യമാണ് കണ്ണൂരിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളിലും നില നില്‍ക്കുന്നത്.നേരത്തെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പത്രിക നല്‍കാന്‍ പോലും അനുവദിക്കാത്ത സാഹചര്യം വനിതാ കോളജില്‍ ഉണ്ടായിരുന്നു. എന്നലെ മുക്കാല്‍ മണിക്കൂര്‍ നേരമാണ് യു.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥിയെ യൂണിയന്‍ മുറിയില്‍ പൂട്ടിയിട്ടത്. പത്രിക പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്ന ചാന്ദ്‌നിയുടെ ബല പ്രയോഗത്തിലൂടെയാണ് പത്രിക പിന്‍വലിച്ചതെന്നും പറയുന്നു

Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന