കേരളത്തിന്റെ പ്രളയക്കെടുതി കേട്ടറിഞ്ഞ് നിരവധി പേരാണ് സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുന്നത്. വ്യക്തിപരമായും, അല്ലാതെയും, സ്ഥാപനങ്ങളും, വൻകിട കമ്പനികളും രംഗത്തുണ്ട് വിദേശരാജ്യങ്ങൾ വിശേേേഷിച്ചും അറബ് രാഷ്ട്രങ്ങളുടെ ഈ രംഗത്തെ ഇടപെടൽ ഏറെ പ്രശംസിനിയമാണ് 700 കോടി രൂപയാണ് യു.എ.ഇ ഗവൺമെന്റ് കേരളത്തിനായി പ്രഖ്യാപിച്ചത്.
35 കോടി ഖത്തറും പ്രഖ്യാപിച്ചു. ഇങ്ങനെ തുടങ്ങി ചെറുതും വലുതുമായ സഹായങ്ങൾ
ഇതിനകം കേരളത്തിനായിപ്രഖ്യാപിക്കപ്പെട്ടു.
വിദേശ രാജ്യങ്ങളും വിദേശ വ്യക്തികളും നടത്തിയ സഹായ വാഗ്ദാനങ്ങൾ ഏകോപിപ്പിക്കുന്നതിനും അത് കൃത്യമായി എത്തിക്കുന്നതിനും ബാധ്യതപ്പെട്ട കേന്ദ്ര സർക്കാർ തന്നെ തടസ്സം നിൽക്കുന്നു എന്നത് അങ്ങേയറ്റം അപലപനീയമാണ്. നേപ്പാളിൽ ഭൂകമ്പസമയത്ത് 6000 കോടി രൂപയാണ് ഇന്ത്യാ ഗവൺമെന്റ് നൽകിയത് ,ബി ജെ പിയുടെ ആസ്ഥാന മന്ദിരം പണിയുന്നതിന്ന് കോടികൾ നൽകിയ ചരിത്ര വസ്തുതകൾ നിലവിലുണ്ട്.ഇക്കാര്യത്തിൽ കേരളവും ഇന്ത്യയുടെ സസംസ്ഥാനമാണെന്ന ബോധം കേന്ദ്ര സർക്കാറിന് വേണം
Comments
Post a Comment