Skip to main content

പെൻഷൻ നിഷേധിച്ചത്‌- പിണറായി സർക്കാറിന്റെ സമീപനം വ്യക്തമാക്കുന്നത്‌ : അബ്ദുറഹ്മാൻ രണ്ടത്താണി






വളാഞ്ചേരി: അർഹതപ്പെട്ട പാവങ്ങളെ പെൻഷൻ പട്ടികയിലേക്ക്‌ നിന്നും വെട്ടിമാറ്റിയ സംഭവം പിണറായി സർക്കാറിന്റെ സമീപനമാണ്‌ വ്യക്തമാക്കുന്നതെന്ന് മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു. അർഹരായവരെ പെൻഷൻ പട്ടികയിൽ നിന്നും തള്ളിയതിൽ പ്രതിഷേധിച്ച്‌, വളാഞ്ചേരി മുസ്ലിം ലീഗ്‌ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗികളും വൃദ്ധരും ഭിന്നശേഷിക്കാരുമായ ആയിരക്കണക്കിന്‌ ആളുകൾക്കാണ്‌ പെൻഷൻ നിഷേധിച്ചിരിക്കുന്നത്‌. സർക്കാറിൽ നിന്നും ലഭിക്കുന്ന പെൻഷൻ മാത്രം വരുമാനമായുള്ളവരാണ്‌ ഇവരിൽ ഏറെപ്പേരും. ഈ നീതിനിഷേധം ഒരിക്കലും പൊറുക്കാനാവില്ലെന്നും, ഇവർക്ക്‌ പെൻഷൻ ലഭ്യമാക്കുന്നത്‌ വരെ മുസ്‌ലിം ലീഗ്‌ സമരമുഖത്ത്‌ നിലയുറപ്പിക്കുമെന്നും രണ്ടത്താണി വ്യക്തമാക്കി.




കേന്ദ്രത്തിൽ മോഡിയുടെ തള്ളലും, കേരളത്തിൽ
പിണറായി വിജയന്റെ ചങ്കിന്റെ എണ്ണവുമാണ്‌ ഭക്തരുടെ പ്രധാന ചർച്ച. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ ഈ രണ്ടു രാജാക്കന്മാർക്കും സമയമില്ല എന്നതാണ്‌ നേര്‌. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന ഭരണാധികാരികളെ ചവറ്റു കൊട്ടയിലേക്ക്‌ വലിച്ചെറിഞ്ഞതാണ്‌ ചരിത്രമെന്ന് ഓർക്കുന്നത്‌ നന്നായിരിക്കുമെന്നും അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു.
മുസ്‌ലിം ലീഗ്‌ മുനിസിപ്പൽ പ്രസിഡണ്ട്‌ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ്‌ കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട്‌ സി എച്ച്‌ അബൂയൂസുഫ്‌ ഗുരുക്കൾ, നഗരസഭാ ചെയർപേഴ്‌സൺ എം ഷാഹിന ടീച്ചർ, മുസ്‌ലിം ലീഗ്‌ മുനിസിപ്പൽ സെക്രട്ടറി സലാം വളാഞ്ചേരി, സി അബ്ദുന്നാസർ, അഡ്വ: പിപി ഹമീദ്‌ എന്നിവർ പ്രസംഗിച്ചു.
മുസ്‌ലിം ലീഗ്‌ ഭാരവാഹികളായ യു യൂസുഫ്‌, മൂർക്കത്ത്‌ മുസ്തഫ, സി ദാവൂദ്‌, കെ മുസ്തഫ മാസ്റ്റർ, ടി.കെ സലീം, പി.പി ഷാഫി, യൂത്ത്‌ലീഗ്‌ നേതാക്കളായ സി.എം റിയാസ്‌, നസീറലി പാറക്കൽ, മുജീബ്‌ വാലാസി,മുഹ്‌സിൻ വടക്കുമുറി, കെ മുജീബ് റഹ്മാൻ, കെ.പി അബ്ദുറഹ്മാൻ, ശൈഖ്‌ അബ്ദുല്ല, ഒ.പി മുഹമ്മദ്‌ റഊഫ്‌, കെ.പി സാലിഹ്‌, , ടിപി സൈദു മുഹമ്മദ്‌, അഷ്‌റഫ്‌ വെള്ളേങ്ങൽ, നഗരസഭയിലെ മുസ്‌ലിം ലീഗ്‌ കൗൺസിലർമാർ എന്നിവർ പ്രതിഷേധ സംഗമത്തിന്‌ നേതൃത്വം നൽകി.

Comments

Popular posts from this blog

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

മന്‍മോഹന്‍ സിങ് മോദിയെക്കാള്‍ മികച്ച പ്രധാനമന്ത്രിയായിരുന്നു 11 കാരണങ്ങൾ വായിക്കാം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ നിരവധി വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ബി.ജെ.പി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 56 ഇഞ്ച് നെഞ്ചിന്റെ വലിപ്പം പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ നാലര വര്‍ഷം പിന്നിടുമ്പോള്‍ മന്‍മോഹന്‍ സിങ് തന്നെയായിരുന്നു മികച്ചവനെന്ന് രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചറിയുകയാണ്. • തന്റെ 10 വർഷത്തെ ഭരണ കാലത്തിനിടെ ഒരിക്കൽ പോലും സിംഗ് രാജ്യത്തെ ജനതയെ പരിഹസിച്ചിട്ടില്ല. • അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ല. • വിവരാവകാശ നിയമം മുതൽ ഭൂമി ഏറ്റെടുക്കൽ നിയമം വരെയുള്ള ഗുണകരമായ നിരവധി വിപ്ലവകരമായ തീരുമാനങ്ങൾ രാജ്യത്ത് നടപ്പിലാക്കിയപ്പോൾ പോലും ഒരിക്കൽ പോലും അഹങ്കാരം നിറഞ്ഞ ഒരു വാക്ക് പോലും അദ്ദേഹത്തിൽ നിന്ന് രാജ്യ നിവാസികൾ കേട്ടിട്ടില്ല. • 10 വർഷത്തിനിടെ ഒരിക്കൽ പോലും വമ്പത്തരവും വങ്കത്തരവും അദ്ദേഹത്തിൽ നിന്നും ജനതക്ക് സഹിക്കേണ്ടി വന്നില്ല. സ്വയം മേനി പറഞ്ഞ് രാജ്യാന്തര ഉലാത്തലുകൾ നടത്തിയില്ല. • ചെന്ന് കയറിയ ഒരു രാജ്യത്ത് നിന്നും അദ്ദേഹത്തിന്റെ പേരിൽ ഒരു ട്രോളും ഇറങ്ങിയില്ല. • അദ്ദേഹം തിരഞ്ഞെടു...

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.