Skip to main content

പെൻഷൻ നിഷേധിച്ചത്‌- പിണറായി സർക്കാറിന്റെ സമീപനം വ്യക്തമാക്കുന്നത്‌ : അബ്ദുറഹ്മാൻ രണ്ടത്താണി






വളാഞ്ചേരി: അർഹതപ്പെട്ട പാവങ്ങളെ പെൻഷൻ പട്ടികയിലേക്ക്‌ നിന്നും വെട്ടിമാറ്റിയ സംഭവം പിണറായി സർക്കാറിന്റെ സമീപനമാണ്‌ വ്യക്തമാക്കുന്നതെന്ന് മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു. അർഹരായവരെ പെൻഷൻ പട്ടികയിൽ നിന്നും തള്ളിയതിൽ പ്രതിഷേധിച്ച്‌, വളാഞ്ചേരി മുസ്ലിം ലീഗ്‌ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗികളും വൃദ്ധരും ഭിന്നശേഷിക്കാരുമായ ആയിരക്കണക്കിന്‌ ആളുകൾക്കാണ്‌ പെൻഷൻ നിഷേധിച്ചിരിക്കുന്നത്‌. സർക്കാറിൽ നിന്നും ലഭിക്കുന്ന പെൻഷൻ മാത്രം വരുമാനമായുള്ളവരാണ്‌ ഇവരിൽ ഏറെപ്പേരും. ഈ നീതിനിഷേധം ഒരിക്കലും പൊറുക്കാനാവില്ലെന്നും, ഇവർക്ക്‌ പെൻഷൻ ലഭ്യമാക്കുന്നത്‌ വരെ മുസ്‌ലിം ലീഗ്‌ സമരമുഖത്ത്‌ നിലയുറപ്പിക്കുമെന്നും രണ്ടത്താണി വ്യക്തമാക്കി.




കേന്ദ്രത്തിൽ മോഡിയുടെ തള്ളലും, കേരളത്തിൽ
പിണറായി വിജയന്റെ ചങ്കിന്റെ എണ്ണവുമാണ്‌ ഭക്തരുടെ പ്രധാന ചർച്ച. രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ ഈ രണ്ടു രാജാക്കന്മാർക്കും സമയമില്ല എന്നതാണ്‌ നേര്‌. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന ഭരണാധികാരികളെ ചവറ്റു കൊട്ടയിലേക്ക്‌ വലിച്ചെറിഞ്ഞതാണ്‌ ചരിത്രമെന്ന് ഓർക്കുന്നത്‌ നന്നായിരിക്കുമെന്നും അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു.
മുസ്‌ലിം ലീഗ്‌ മുനിസിപ്പൽ പ്രസിഡണ്ട്‌ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ്‌ കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട്‌ സി എച്ച്‌ അബൂയൂസുഫ്‌ ഗുരുക്കൾ, നഗരസഭാ ചെയർപേഴ്‌സൺ എം ഷാഹിന ടീച്ചർ, മുസ്‌ലിം ലീഗ്‌ മുനിസിപ്പൽ സെക്രട്ടറി സലാം വളാഞ്ചേരി, സി അബ്ദുന്നാസർ, അഡ്വ: പിപി ഹമീദ്‌ എന്നിവർ പ്രസംഗിച്ചു.
മുസ്‌ലിം ലീഗ്‌ ഭാരവാഹികളായ യു യൂസുഫ്‌, മൂർക്കത്ത്‌ മുസ്തഫ, സി ദാവൂദ്‌, കെ മുസ്തഫ മാസ്റ്റർ, ടി.കെ സലീം, പി.പി ഷാഫി, യൂത്ത്‌ലീഗ്‌ നേതാക്കളായ സി.എം റിയാസ്‌, നസീറലി പാറക്കൽ, മുജീബ്‌ വാലാസി,മുഹ്‌സിൻ വടക്കുമുറി, കെ മുജീബ് റഹ്മാൻ, കെ.പി അബ്ദുറഹ്മാൻ, ശൈഖ്‌ അബ്ദുല്ല, ഒ.പി മുഹമ്മദ്‌ റഊഫ്‌, കെ.പി സാലിഹ്‌, , ടിപി സൈദു മുഹമ്മദ്‌, അഷ്‌റഫ്‌ വെള്ളേങ്ങൽ, നഗരസഭയിലെ മുസ്‌ലിം ലീഗ്‌ കൗൺസിലർമാർ എന്നിവർ പ്രതിഷേധ സംഗമത്തിന്‌ നേതൃത്വം നൽകി.

Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന