മലപ്പുറം:കാലിക്കറ്റ് സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള കോളെജുകളില്‍ 16ന് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ വിവിധ ക്യാമ്പസുകളില്‍ എംഎസ്എഫ്, കെഎസ്‌യു സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നു. ഇതില്‍ അസഹിഷ്ണുത കാണിച്ച് ക്യാമ്പസുകളില്‍ എസ്എഫ്‌ഐ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയും വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ഭീഷണിപ്പെടുത്തിയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട് എസ്എഫ്‌ഐ കാണിക്കുന്ന അക്രമ രാഷ്ട്രീയവും കണ്ണപ്രചരണങ്ങളും പ്രബുദ്ധ വിദ്യാര്‍ത്ഥി സമൂഹം തിരിച്ചറിയേണ്ടതുണ്ട്. കഴിഞ്ഞ ദിവസം തിരൂര്‍ ജെഎം ആട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നോമിനേഷനില്‍ വന്ന അപാകത കാരണം എസ്എഫ്‌ഐയുടെ നോമിനേഷന്‍ തള്ളപ്പെട്ടപ്പോള്‍ കോളേജ് പ്രിന്‍സിപ്പളേയും റിട്ടേണിംഗ് ഓഫീസറേയും അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് പോലീസിനെ കൂട്ടുപിടിച്ച് ക്രമാസമാധാന പ്രശ്‌നമുണ്ടെന്ന് വരുത്തി തീര്‍ത്ത് ഇലക്ഷന്‍ അട്ടിമറിക്കാനുള്ള ഗൂഡാലോചനയാണ് നടന്നുകൊണ്ടിരിക്കുന്നത്. സമാനമായ പ്രവര്‍ത്തനമാണ് കൂട്ടായി മൗലാനാ കോളേജിലും എസ്എഫ്‌ഐ നടത്തികൊണ്ടിരിക്കുന്നത്. നോമിനേഷന്‍ സൂക്ഷ്മ പരിശോധന നടത്തുന്ന സമയത്ത് ആദ്യമെ മൂന്ന് എസ്എഫ്‌ഐ നോമിനേഷനുകള്‍ തള്ളപ്പെട്ടപ്പോള്‍ ഇനി സൂക്ഷ്മ പരിശോധന നടത്തേണ്ടതില്ലെന്നും തള്ളിയ പത്രികകള്‍ വരെ സ്വീകരിച്ച് ലിസ്റ്റ്
പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ സെനറ്റ് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രിന്‍സിപ്പളിനേയും റിട്ടേണിംഗ് ഓഫീസറേയും ആക്രമിക്കുകയാണുണ്ടായത്. ജനാധിപത്യ പരമായ രീതിയില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എസ്എഫ്‌ഐ ഭയപ്പെടുന്നതിന്റെ തെളിവുകളാണ് ക്യാമ്പസുകളില്‍ നിന്നും കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനെ മറച്ചുവെക്കാന്‍ ഇല്ലാകഥകള്‍ പടച്ചുണ്ടാക്കി എംഎസ്എഫിനേയും യുഡിഎസ്എഫിനേയും നേരിടാമെന്ന വ്യാമോഹം വിദ്യാര്‍ത്ഥി സമൂഹം തള്ളികളയുക തന്നെ ചെയ്യും.
കോട്ടക്കല്‍ ഫാറൂഖ് കോളെജില്‍ എംഎസ്എഫ് തീവ്രവാദ സംഘടനകളുമായി സഖ്യമുണ്ടാക്കി എന്ന പ്രചരണം അടിസ്ഥാന രഹിതവും വ്യാജവുമാണ്. ബിഎ പൊളിറ്റിക്കല്‍ സയന്‍സിലെ സുമയ്യ എന്നു പറയുന്ന ക്യാമ്പസ് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചിരിക്കുന്നത് എസ്എഫ്‌ഐ പ്രവര്‍ത്തകനായ യൂനുസ് എന്ന വിദ്യാര്‍ത്ഥിയാണ്. ഇതേ കോളേജില്‍ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലും എസ്എഫ്‌ഐ-ക്യാമ്പസ് ഫ്രണ്ട് സഖ്യമുണ്ട്. കഴിഞ്ഞ വര്‍ഷം ഇതുപോലെ അവിശുദ്ധ കൂട്ടുളുമായിട്ടാണ് എസ്എഫ്‌ഐ യൂണിയന്‍ പിടിച്ചത്. എന്നാല്‍ ഇതെല്ലാം മറച്ചുവെച്ച് എംഎസ്എഫിന് നേരെ ആരോപണം ഉന്നയിക്കുന്നത് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയുക തന്നെ ചെയ്യും. കാമ്പസ് ഫ്രണ്ടിന് കലാല മുറ്റത്ത് പായ വിരിച്ചു കൊടുത്ത് അവരെ പാലൂട്ടി വളർത്തിയത്
SF1 ആണ്. അതിന്റെ പ്രകടമായ ഉദാഹരണമാണ് മങ്കട നിയോജക മണ്ഡലത്തിലെ ജെംസ് കോളേജിൽ നാം കണ്ടത്.
Comments
Post a Comment