Skip to main content

എസ്.എഫ്.ഐ കള്ളപ്രചരണം നടത്തി പ്രബുദ്ധ വിദ്യാര്‍ത്ഥി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു.



മലപ്പുറം:കാലിക്കറ്റ് സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള കോളെജുകളില്‍ 16ന് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ വിവിധ ക്യാമ്പസുകളില്‍ എംഎസ്എഫ്, കെഎസ്‌യു സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നു. ഇതില്‍ അസഹിഷ്ണുത കാണിച്ച് ക്യാമ്പസുകളില്‍ എസ്എഫ്‌ഐ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയും വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ഭീഷണിപ്പെടുത്തിയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട് എസ്എഫ്‌ഐ കാണിക്കുന്ന അക്രമ രാഷ്ട്രീയവും കണ്ണപ്രചരണങ്ങളും പ്രബുദ്ധ വിദ്യാര്‍ത്ഥി സമൂഹം തിരിച്ചറിയേണ്ടതുണ്ട്. കഴിഞ്ഞ ദിവസം തിരൂര്‍ ജെഎം ആട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നോമിനേഷനില്‍ വന്ന അപാകത കാരണം എസ്എഫ്‌ഐയുടെ നോമിനേഷന്‍ തള്ളപ്പെട്ടപ്പോള്‍ കോളേജ് പ്രിന്‍സിപ്പളേയും റിട്ടേണിംഗ് ഓഫീസറേയും അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് പോലീസിനെ കൂട്ടുപിടിച്ച് ക്രമാസമാധാന പ്രശ്‌നമുണ്ടെന്ന് വരുത്തി തീര്‍ത്ത് ഇലക്ഷന്‍ അട്ടിമറിക്കാനുള്ള ഗൂഡാലോചനയാണ് നടന്നുകൊണ്ടിരിക്കുന്നത്. സമാനമായ പ്രവര്‍ത്തനമാണ് കൂട്ടായി മൗലാനാ കോളേജിലും എസ്എഫ്‌ഐ നടത്തികൊണ്ടിരിക്കുന്നത്. നോമിനേഷന്‍ സൂക്ഷ്മ പരിശോധന നടത്തുന്ന സമയത്ത് ആദ്യമെ മൂന്ന് എസ്എഫ്‌ഐ നോമിനേഷനുകള്‍ തള്ളപ്പെട്ടപ്പോള്‍ ഇനി സൂക്ഷ്മ പരിശോധന നടത്തേണ്ടതില്ലെന്നും തള്ളിയ പത്രികകള്‍ വരെ സ്വീകരിച്ച് ലിസ്റ്റ്
പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ സെനറ്റ് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രിന്‍സിപ്പളിനേയും റിട്ടേണിംഗ് ഓഫീസറേയും ആക്രമിക്കുകയാണുണ്ടായത്. ജനാധിപത്യ പരമായ രീതിയില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എസ്എഫ്‌ഐ ഭയപ്പെടുന്നതിന്റെ തെളിവുകളാണ് ക്യാമ്പസുകളില്‍ നിന്നും കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനെ മറച്ചുവെക്കാന്‍ ഇല്ലാകഥകള്‍ പടച്ചുണ്ടാക്കി എംഎസ്എഫിനേയും യുഡിഎസ്എഫിനേയും നേരിടാമെന്ന വ്യാമോഹം വിദ്യാര്‍ത്ഥി സമൂഹം തള്ളികളയുക തന്നെ ചെയ്യും.

കോട്ടക്കല്‍ ഫാറൂഖ് കോളെജില്‍ എംഎസ്എഫ് തീവ്രവാദ സംഘടനകളുമായി സഖ്യമുണ്ടാക്കി എന്ന പ്രചരണം അടിസ്ഥാന രഹിതവും വ്യാജവുമാണ്. ബിഎ പൊളിറ്റിക്കല്‍ സയന്‍സിലെ സുമയ്യ എന്നു പറയുന്ന ക്യാമ്പസ് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചിരിക്കുന്നത് എസ്എഫ്‌ഐ പ്രവര്‍ത്തകനായ യൂനുസ് എന്ന വിദ്യാര്‍ത്ഥിയാണ്. ഇതേ കോളേജില്‍ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലും എസ്എഫ്‌ഐ-ക്യാമ്പസ് ഫ്രണ്ട് സഖ്യമുണ്ട്. കഴിഞ്ഞ വര്‍ഷം ഇതുപോലെ അവിശുദ്ധ കൂട്ടുളുമായിട്ടാണ് എസ്എഫ്‌ഐ യൂണിയന്‍ പിടിച്ചത്. എന്നാല്‍ ഇതെല്ലാം മറച്ചുവെച്ച് എംഎസ്എഫിന് നേരെ ആരോപണം ഉന്നയിക്കുന്നത് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയുക തന്നെ ചെയ്യും. കാമ്പസ് ഫ്രണ്ടിന് കലാല മുറ്റത്ത് പായ വിരിച്ചു കൊടുത്ത് അവരെ പാലൂട്ടി വളർത്തിയത്
 SF1 ആണ്. അതിന്റെ പ്രകടമായ ഉദാഹരണമാണ് മങ്കട നിയോജക മണ്ഡലത്തിലെ ജെംസ് കോളേജിൽ നാം കണ്ടത്.

Comments

Popular posts from this blog

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

മന്‍മോഹന്‍ സിങ് മോദിയെക്കാള്‍ മികച്ച പ്രധാനമന്ത്രിയായിരുന്നു 11 കാരണങ്ങൾ വായിക്കാം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ നിരവധി വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ബി.ജെ.പി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 56 ഇഞ്ച് നെഞ്ചിന്റെ വലിപ്പം പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ നാലര വര്‍ഷം പിന്നിടുമ്പോള്‍ മന്‍മോഹന്‍ സിങ് തന്നെയായിരുന്നു മികച്ചവനെന്ന് രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചറിയുകയാണ്. • തന്റെ 10 വർഷത്തെ ഭരണ കാലത്തിനിടെ ഒരിക്കൽ പോലും സിംഗ് രാജ്യത്തെ ജനതയെ പരിഹസിച്ചിട്ടില്ല. • അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ല. • വിവരാവകാശ നിയമം മുതൽ ഭൂമി ഏറ്റെടുക്കൽ നിയമം വരെയുള്ള ഗുണകരമായ നിരവധി വിപ്ലവകരമായ തീരുമാനങ്ങൾ രാജ്യത്ത് നടപ്പിലാക്കിയപ്പോൾ പോലും ഒരിക്കൽ പോലും അഹങ്കാരം നിറഞ്ഞ ഒരു വാക്ക് പോലും അദ്ദേഹത്തിൽ നിന്ന് രാജ്യ നിവാസികൾ കേട്ടിട്ടില്ല. • 10 വർഷത്തിനിടെ ഒരിക്കൽ പോലും വമ്പത്തരവും വങ്കത്തരവും അദ്ദേഹത്തിൽ നിന്നും ജനതക്ക് സഹിക്കേണ്ടി വന്നില്ല. സ്വയം മേനി പറഞ്ഞ് രാജ്യാന്തര ഉലാത്തലുകൾ നടത്തിയില്ല. • ചെന്ന് കയറിയ ഒരു രാജ്യത്ത് നിന്നും അദ്ദേഹത്തിന്റെ പേരിൽ ഒരു ട്രോളും ഇറങ്ങിയില്ല. • അദ്ദേഹം തിരഞ്ഞെടു...

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.