Skip to main content

എസ്.എഫ്.ഐ കള്ളപ്രചരണം നടത്തി പ്രബുദ്ധ വിദ്യാര്‍ത്ഥി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു.



മലപ്പുറം:കാലിക്കറ്റ് സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള കോളെജുകളില്‍ 16ന് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ വിവിധ ക്യാമ്പസുകളില്‍ എംഎസ്എഫ്, കെഎസ്‌യു സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നു. ഇതില്‍ അസഹിഷ്ണുത കാണിച്ച് ക്യാമ്പസുകളില്‍ എസ്എഫ്‌ഐ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയും വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ഭീഷണിപ്പെടുത്തിയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന സാഹചര്യമാണ് ജില്ലയിലുള്ളത്. തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട് എസ്എഫ്‌ഐ കാണിക്കുന്ന അക്രമ രാഷ്ട്രീയവും കണ്ണപ്രചരണങ്ങളും പ്രബുദ്ധ വിദ്യാര്‍ത്ഥി സമൂഹം തിരിച്ചറിയേണ്ടതുണ്ട്. കഴിഞ്ഞ ദിവസം തിരൂര്‍ ജെഎം ആട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നോമിനേഷനില്‍ വന്ന അപാകത കാരണം എസ്എഫ്‌ഐയുടെ നോമിനേഷന്‍ തള്ളപ്പെട്ടപ്പോള്‍ കോളേജ് പ്രിന്‍സിപ്പളേയും റിട്ടേണിംഗ് ഓഫീസറേയും അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് പോലീസിനെ കൂട്ടുപിടിച്ച് ക്രമാസമാധാന പ്രശ്‌നമുണ്ടെന്ന് വരുത്തി തീര്‍ത്ത് ഇലക്ഷന്‍ അട്ടിമറിക്കാനുള്ള ഗൂഡാലോചനയാണ് നടന്നുകൊണ്ടിരിക്കുന്നത്. സമാനമായ പ്രവര്‍ത്തനമാണ് കൂട്ടായി മൗലാനാ കോളേജിലും എസ്എഫ്‌ഐ നടത്തികൊണ്ടിരിക്കുന്നത്. നോമിനേഷന്‍ സൂക്ഷ്മ പരിശോധന നടത്തുന്ന സമയത്ത് ആദ്യമെ മൂന്ന് എസ്എഫ്‌ഐ നോമിനേഷനുകള്‍ തള്ളപ്പെട്ടപ്പോള്‍ ഇനി സൂക്ഷ്മ പരിശോധന നടത്തേണ്ടതില്ലെന്നും തള്ളിയ പത്രികകള്‍ വരെ സ്വീകരിച്ച് ലിസ്റ്റ്
പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ സെനറ്റ് മെമ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രിന്‍സിപ്പളിനേയും റിട്ടേണിംഗ് ഓഫീസറേയും ആക്രമിക്കുകയാണുണ്ടായത്. ജനാധിപത്യ പരമായ രീതിയില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എസ്എഫ്‌ഐ ഭയപ്പെടുന്നതിന്റെ തെളിവുകളാണ് ക്യാമ്പസുകളില്‍ നിന്നും കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനെ മറച്ചുവെക്കാന്‍ ഇല്ലാകഥകള്‍ പടച്ചുണ്ടാക്കി എംഎസ്എഫിനേയും യുഡിഎസ്എഫിനേയും നേരിടാമെന്ന വ്യാമോഹം വിദ്യാര്‍ത്ഥി സമൂഹം തള്ളികളയുക തന്നെ ചെയ്യും.

കോട്ടക്കല്‍ ഫാറൂഖ് കോളെജില്‍ എംഎസ്എഫ് തീവ്രവാദ സംഘടനകളുമായി സഖ്യമുണ്ടാക്കി എന്ന പ്രചരണം അടിസ്ഥാന രഹിതവും വ്യാജവുമാണ്. ബിഎ പൊളിറ്റിക്കല്‍ സയന്‍സിലെ സുമയ്യ എന്നു പറയുന്ന ക്യാമ്പസ് ഫ്രണ്ട് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചിരിക്കുന്നത് എസ്എഫ്‌ഐ പ്രവര്‍ത്തകനായ യൂനുസ് എന്ന വിദ്യാര്‍ത്ഥിയാണ്. ഇതേ കോളേജില്‍ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലും എസ്എഫ്‌ഐ-ക്യാമ്പസ് ഫ്രണ്ട് സഖ്യമുണ്ട്. കഴിഞ്ഞ വര്‍ഷം ഇതുപോലെ അവിശുദ്ധ കൂട്ടുളുമായിട്ടാണ് എസ്എഫ്‌ഐ യൂണിയന്‍ പിടിച്ചത്. എന്നാല്‍ ഇതെല്ലാം മറച്ചുവെച്ച് എംഎസ്എഫിന് നേരെ ആരോപണം ഉന്നയിക്കുന്നത് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയുക തന്നെ ചെയ്യും. കാമ്പസ് ഫ്രണ്ടിന് കലാല മുറ്റത്ത് പായ വിരിച്ചു കൊടുത്ത് അവരെ പാലൂട്ടി വളർത്തിയത്
 SF1 ആണ്. അതിന്റെ പ്രകടമായ ഉദാഹരണമാണ് മങ്കട നിയോജക മണ്ഡലത്തിലെ ജെംസ് കോളേജിൽ നാം കണ്ടത്.

Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന