Skip to main content

ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി മാറാക്കരയിലെ യൂത്ത് ലീഗ് എം.എസ്.എഫ് പ്രവർത്തകർ




 

ആലപ്പുഴയിലെ പ്രളയബാധിത പ്രദേശങ്ങളിൽ ഭക്ഷണക്കിറ്റുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.


ആലപ്പുഴ: പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തി.

ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ വെണ്മണി, ചെറിയനാട് പഞ്ചായത്തുകളിലെ കിഴക്കൻ തിരുത്തി, ചെറുമിക്കാട് കോളനി ,കൊല്ലകടവ്എന്നിവിടങ്ങളിലും  കുട്ടനാട് നിയോജക മണ്ഡലത്തിലെ വി.എ പുരം പ്രദേശങ്ങളിലുമാണ് യൂത്ത് ലീഗ് പ്രവർത്തകരെത്തി

ഭക്ഷണക്കിറ്റുകളും വസ്ത്രങ്ങളും പഠനോപകരണങ്ങളും ശുചീകരണ ഉപകരണങ്ങളുമുൾപ്പെടെയുള്ള സാധനങ്ങൾ വിതരണം ചെയ്തത്. ആലപ്പുഴ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇ.വി.ഹനീഫ മൗലവി, ചെറിയനാട് പഞ്ചായത്ത്  മുസ്‌ലിം ലീഗ് പ്രസിഡന്റ് വി.എസ് ബിജു, തസ്ലിമുദ്ദീൻ എന്ന ഹക്കീം, ഷാനവാസ് തോണ്ടലിൽ,  എന്നിവരുടെ സാന്നിധ്യത്തിൽ ഒ.കെ.സുബൈർ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.വി.നാസി ബുദ്ദീൻ, ജനറൽ സെക്രട്ടറി  ചോഴിമoത്തിൽ ഹംസ, എ.പി.അബ്ദു, ഭാരവാഹികളായ ഇബ്രാഹീം കുട്ടി പുല്ലാട്ടിൽ, സി.എച്ച് മുഹമ്മദലി, ഫൈസൽ പി.കെ, അഡ്വ. ശംസുദ്ദീൻ, ജാഫർ എ.പി, കെ.പി. സിദ്ദീഖ്, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ജുനൈദ് പാമ്പലത്ത്, ബാവ കാലൊടി, ഓമനക്കുട്ടൻ,പഞ്ചായത്ത് പ്രസിഡന്റ് ഫഹദ് കാലൊടി, നാസർ ചേരുങ്ങൽ, ഷരീഫ് പി.വി,ജാലിബ് അക്തർ, ബഷീർ മനയങ്ങാട്ടിൽ, മുത്തു എന്നിവരുടെ നേതൃത്വത്തിൽ  ഈ പ്രദേശത്ത് ദുരിതമനുഭവിക്കുന്നവരുടെ കൈകളിലേക്ക് ആലപ്പുഴയിലെ മുസ്ലിം ലീഗ് യൂത്ത് ലീഗ് നേതാക്കളുടെ സഹായത്തോടെ നേരിട്ടെത്തിച്ചത് ഇവിടുത്തുകാർക്ക്  വലിയ ആശ്വാസമായി. പഞ്ചായത്ത്മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ശേഖരിച്ച 250 ഭക്ഷണക്കിറ്റുകളും, വസ്ത്രങ്ങളും, ശുചീകരണ ഉപകരണങ്ങളും എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി ശേഖരിച്ച 250 പഠന കിറ്റുകളും, വിതരണം ചെയ്തു.2 ലക്ഷത്തോളം രൂപയുടെ റിലീഫ്  പ്രവർ

ത്തനങ്ങളാണ് യൂത്ത് ലീഗ്,

എം .എസ്.എഫ് കമ്മിറ്റികൾ നടത്തിയത്.

ഓരോ പ്രദേശത്തും തടിച്ചുകൂട്ടിയ നാട്ടുകാർ മുസ്ലിം യൂത്ത് ലീഗിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും മാറാക്കര പഞ്ചായത്ത് കമ്മിറ്റിക്ക് പ്രത്യേകം  നന്ദി പറയുകയും ചെയ്തു.





Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന