Skip to main content

ഒരു നാടിനെ വിദ്യാഭ്യാസപരമായി ഉന്നതിയിലേക്ക് എത്തിച്ച് ഇപ്പകാക്കാ യാത്രയായി




വളാഞ്ചേരി.. പൂക്കാട്ടിരി സഫാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് സ്ഥാപകനും ഓർഫൻസ് എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും ആയിരുന്ന വി.പി. കുഞ്ഞിമൊയ്തീൻ കുട്ടി എന്ന ഇപ്പാക്ക (70) നിര്യാതനായി.ഭാര്യ .ഫാത്തിമ പനന്തറയിൽ(കൊച്ചന്നൂർ)
മക്കൾ.. ഷമീം അഹ്മദ്, അനീസുദ്ദീൻ, സജീർ, യാസിർ, ശാകിറ സഹോദരങ്ങൾ
വി.പി.അഹ്മദ് കുട്ടി(കാനഡ), വി.പി.യുനുസ്സലിം  വി പി .മുഹമ്മദ് അലി.പരേതനായ വി.പി.സിദ്ദീഖ്.വി.പി.ശുകൂർ, കുഞ്ഞായി ശു(കൊടിഞ്ഞി ) ഫാത്തിമ (വടക്കാങ്ങര) കുഞ്ഞാമിന (പൊന്മുണ്ടം)സുബൈദ (മങ്കട ) സഫിയ (തിരൂർ കാട്)
ശാന്തപുരം ഇസ് ലാമിയാ കോളേജിൽ ആദ്യ കാല വിദ്യാത്ഥികളിൽ ഒരാളായി ഉന്നത വിദ്യാഭ്യാസം നേടി.വാടാനപ്പള്ളിയിലെ ചെറിയ മദ്റസ ഇന്നറിയപ്പെടുന്ന ഇസ് ലാമിയാ കോ ളേ ജാക്കി ഉയർത്തി. പൂക്കാട്ടിരിയിൽ  ആദ്യം അറബിക് കോളേജ് സ്ഥാപിച്ചു പിന്നീട് സഫാ ഇംഗ്ലീഷ് സ്കൂൾ സഫാ കോളേജ് എന്നിവ സ്ഥാപിച്ചു. ഏറ്റവും ഒടുവിലായി ഇസലാമിക വിഷയങ്ങളിൽ ഉന്നത പoനത്തിനും ഗവേഷണത്തിനുമായി ഹാജി സാഹിബ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇസ്ലാമിക് സ്റ്റഡീസ് എന്ന സ്ഥാപനം പടുത്തുയർത്തി.
ഉജ്വല പ്രഭാഷകനായിരുന്ന അദ്ദേഹം കേരളത്തിലും ഗൾഫ് നാടുകളിലും ധാരാളം പ്രഭാഷണങ്ങൾ നിർവഹിച്ചു. നിരവധി പള്ളികളിൽ ഖത്തീബായിരുന്നു. അനാഥകളോടും അഗതികളോടും വലിയ കാരുണ്യമായിരുന്നു. അവർക്കായി മാത്രം സ്ഥാപനം നടത്താതെ മറ്റു കുട്ടികളോടൊപ്പം ചേർത്ത് അവരെ പഠിപ്പിക്കണം എന്ന കാഴ്ചപ്പാടിന്റെ ഉടമയായിരുന്നു അദ്ദേഹം ആവശ്യങ്ങളുമായി എത്തിയ ആരെയും വെറുതെ മടക്കി അയച്ചില്ല. എത്രയോ പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്തി. നിരവധി പേർക്ക് വീട് നിർമിച്ചു നൽകി....

Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന