തവനൂർ : സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള തവനൂർ വൃദ്ധമന്ദിരത്തിൽ ഒരേ ദിവസം നാല് വയോധികർ മരണപ്പെട്ടതിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ മൃതദേഹങ്ങൾ കൊണ്ടു പോവുകയായിരുന്ന ആംബലൻസ് തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഒടുവിൽ തിരൂർ ആർ.ഡി. ഒ സ്ഥലത്തെത്തി മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തി പൊന്നാനി ഗവ. ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചു. ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട ശ്രീദേവി അമ്മ, കാളിയമ്മ, വേലായുധൻ, കൃഷ്ണ ബോസ് എന്നിവരാണ് ഒരേ ദിവസം മരണപ്പെട്ടത്. എല്ലാം 90 വയസ്സിനും മുകളിലുള്ളവർ. എന്നാൽ 4 ദിവസം മുൻപും സ്വന്തം മണ്ഡലത്തിലുള്ള വ്യദ്ധമന്ദിരം സന്ദർശിച്ചതാണെന്നും, കേരളത്തിൽ ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന കേന്ദ്രമാണെന്നും പ്രായം ചെന്നവരായതുകൊണ്ട് നാലിടത്തായി മരിക്കേണ്ടവർ ഒരിടത്തായി ഒരേ ദിവസം മരിച്ചതിൽ മറ്റസ്വാഭാവികത ഒന്നും തന്നെയില്ലെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. എന്നാൽ മന്ത്രിയുടെ ഈ പരാമർശം വിവാദമായിരിക്കുകയാണ്.
കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ) അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.
Comments
Post a Comment