തവനൂർ : സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള തവനൂർ വൃദ്ധമന്ദിരത്തിൽ ഒരേ ദിവസം നാല് വയോധികർ മരണപ്പെട്ടതിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ മൃതദേഹങ്ങൾ കൊണ്ടു പോവുകയായിരുന്ന ആംബലൻസ് തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഒടുവിൽ തിരൂർ ആർ.ഡി. ഒ സ്ഥലത്തെത്തി മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തി പൊന്നാനി ഗവ. ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചു. ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട ശ്രീദേവി അമ്മ, കാളിയമ്മ, വേലായുധൻ, കൃഷ്ണ ബോസ് എന്നിവരാണ് ഒരേ ദിവസം മരണപ്പെട്ടത്. എല്ലാം 90 വയസ്സിനും മുകളിലുള്ളവർ. എന്നാൽ 4 ദിവസം മുൻപും സ്വന്തം മണ്ഡലത്തിലുള്ള വ്യദ്ധമന്ദിരം സന്ദർശിച്ചതാണെന്നും, കേരളത്തിൽ ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്ന കേന്ദ്രമാണെന്നും പ്രായം ചെന്നവരായതുകൊണ്ട് നാലിടത്തായി മരിക്കേണ്ടവർ ഒരിടത്തായി ഒരേ ദിവസം മരിച്ചതിൽ മറ്റസ്വാഭാവികത ഒന്നും തന്നെയില്ലെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. എന്നാൽ മന്ത്രിയുടെ ഈ പരാമർശം വിവാദമായിരിക്കുകയാണ്.
വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ റിസ്വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്നി.മകൾ : നെഹ്സാൻ അയാഷ്. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
Comments
Post a Comment