Skip to main content

മേയര്‍ അഡ്മിനായ കണ്ണൂർ കോർപറേഷൻ കൗൺസിലർമാരുടെ വാട്സ് ആപ്ഗ്രൂപ്പിൽ സിപിഎം നേതാവിന്റെ അശ്ലീല സന്ദേശവും വീഡിയോയും ; ഗ്രൂപ്പ്‌ അടച്ചു പൂട്ടി





കണ്ണൂര്‍ :കണ്ണൂർ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത അഡ്മിനായ വാട്‌സാപ്പ് ഗ്രൂപ്പില്‍ സി.പി.എമ്മിലെ ഗ്രൂപ്പ് തര്‍ക്കത്തെക്കുറിച്ച്‌ പോസ്റ്റ്. മുന്‍ ലോക്കല്‍ സെക്രട്ടറികൂടിയായ കൗണ്‍സിലാറാണ് അനാശാസ്യവും ആഭ്യന്തരകലഹവും പരാമര്‍ശിക്കുന്ന ശബ്ദസന്ദേശം പോസ്റ്റുചെയ്തത്.

കോണ്‍ഗ്രസ്സിലെയും ലീഗിലെയും അടക്കം എല്ലാ കൗണ്‍സിലര്‍മാരും അംഗങ്ങളായ ഗ്രൂപ്പാണിത്. മെസേജ് പ്രത്യക്ഷപ്പെട്ടതിനുപിന്നാലെ മേയര്‍ ഗ്രൂപ്പില്‍നിന്ന് സ്വയം പുറത്തുപോയി. പിന്നാലെ, ഗ്രൂപ്പിന്റെ രണ്ടാമത്തെ അഡ്മിനായ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ ബാക്കിയുള്ള എല്ലാ കൗണ്‍സിലര്‍മാരെയും ഒഴിവാക്കി ഗ്രൂപ്പ് പിരിച്ചുവിട്ടു.


രണ്ടുദിവസമാണ് അഞ്ച് ഓഡിയോ മെസേജുകള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. സി.പി.എം. പുഴാതി ലോക്കല്‍ കമ്മിറ്റിയിലെ ആഭ്യന്തരകലഹമാണ് ഓഡിയോ മെസേജിലെ പ്രധാന ഉള്ളടക്കം. കോര്‍പ്പറേഷനിലെ തന്നെ മറ്റൊരു കൗണ്‍സിലറുടെ ഭര്‍ത്താവും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയും തമ്മിലുള്ളതാണ് സംഭാഷണം. മുന്‍ ലോക്കല്‍ സെക്രട്ടറിയായ കൗണ്‍സിലര്‍ തനിക്കെതിരെ നടത്തുന്ന ഗൂഢനീക്കമാണ് സംഭാഷണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയോട് പറയുന്നത്. തന്റെ ഫോണ്‍സംഭാഷണം പാര്‍ട്ടി ചോര്‍ത്തുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നുണ്ട്.


പാര്‍ട്ടിക്ക് ലഭിച്ച പരാതിയും അതില്‍ നടത്തുന്ന അന്വേഷണത്തെക്കുറിച്ചുമാണ് സംഭാഷണത്തിലെ മറ്റൊരുഭാഗം. ജില്ലാ സെക്രട്ടറി പി.ജയരാജന് ഉള്‍പ്പടെ പരാതി നല്‍കിയതിനെക്കുറിച്ചാണ് പറയുന്നത്. ലോക്കല്‍ സെക്രട്ടറിസ്ഥാനം ലഭിക്കാതിരിക്കാന്‍ കൗണ്‍സിലറായ മുന്‍ ലോക്കല്‍ സെക്രട്ടറി നടത്തിയ ശ്രമങ്ങളെക്കുറിച്ചും ഇതില്‍ പറയുന്നുണ്ട്. സി.പി.എമ്മിലെ പാര്‍ട്ടി തര്‍ക്കം വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്നതോടെയാണ് മേയര്‍ ഗ്രൂപ്പ് വിട്ടത്.


കൈയബദ്ധമായാണ് മെസേജ് ഗ്രൂപ്പില്‍ വന്നതാണെന്നാണ് കൗണ്‍സിലര്‍ അടുപ്പക്കാരോട് പറഞ്ഞത്. യു.ഡി.എഫ്. കൗണ്‍സിലര്‍മാരോടടക്കം ഇത് ആര്‍ക്കും ഫോര്‍വേര്‍ഡ് ചെയ്യരുതെന്നും അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ, പാര്‍ട്ടി രഹസ്യം പാട്ടായതാണ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയത്. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയിലാണ് കോര്‍പ്പറേഷന്‍ ഭരണം ഇടതുമുന്നണി നേടിയത്. വാട്‌സാപ്പ് വിവാദത്തില്‍പെട്ട ഒരാള്‍ കൗണ്‍സിലറും മറ്റൊരാള്‍ കൗണ്‍സിലറുടെ ഭര്‍ത്താവുമാണ്. ഇതില്‍ ആരെങ്കിലും പാര്‍ട്ടിയുമായി ഇടഞ്ഞാല്‍ ഭരണപ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയും സി.പി.എമ്മിനുണ്ട്.

Comments

Popular posts from this blog

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

മന്‍മോഹന്‍ സിങ് മോദിയെക്കാള്‍ മികച്ച പ്രധാനമന്ത്രിയായിരുന്നു 11 കാരണങ്ങൾ വായിക്കാം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ നിരവധി വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ബി.ജെ.പി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 56 ഇഞ്ച് നെഞ്ചിന്റെ വലിപ്പം പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ നാലര വര്‍ഷം പിന്നിടുമ്പോള്‍ മന്‍മോഹന്‍ സിങ് തന്നെയായിരുന്നു മികച്ചവനെന്ന് രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചറിയുകയാണ്. • തന്റെ 10 വർഷത്തെ ഭരണ കാലത്തിനിടെ ഒരിക്കൽ പോലും സിംഗ് രാജ്യത്തെ ജനതയെ പരിഹസിച്ചിട്ടില്ല. • അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ല. • വിവരാവകാശ നിയമം മുതൽ ഭൂമി ഏറ്റെടുക്കൽ നിയമം വരെയുള്ള ഗുണകരമായ നിരവധി വിപ്ലവകരമായ തീരുമാനങ്ങൾ രാജ്യത്ത് നടപ്പിലാക്കിയപ്പോൾ പോലും ഒരിക്കൽ പോലും അഹങ്കാരം നിറഞ്ഞ ഒരു വാക്ക് പോലും അദ്ദേഹത്തിൽ നിന്ന് രാജ്യ നിവാസികൾ കേട്ടിട്ടില്ല. • 10 വർഷത്തിനിടെ ഒരിക്കൽ പോലും വമ്പത്തരവും വങ്കത്തരവും അദ്ദേഹത്തിൽ നിന്നും ജനതക്ക് സഹിക്കേണ്ടി വന്നില്ല. സ്വയം മേനി പറഞ്ഞ് രാജ്യാന്തര ഉലാത്തലുകൾ നടത്തിയില്ല. • ചെന്ന് കയറിയ ഒരു രാജ്യത്ത് നിന്നും അദ്ദേഹത്തിന്റെ പേരിൽ ഒരു ട്രോളും ഇറങ്ങിയില്ല. • അദ്ദേഹം തിരഞ്ഞെടു...

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.