മേയര്‍ അഡ്മിനായ കണ്ണൂർ കോർപറേഷൻ കൗൺസിലർമാരുടെ വാട്സ് ആപ്ഗ്രൂപ്പിൽ സിപിഎം നേതാവിന്റെ അശ്ലീല സന്ദേശവും വീഡിയോയും ; ഗ്രൂപ്പ് അടച്ചു പൂട്ടി
രണ്ടുദിവസമാണ് അഞ്ച് ഓഡിയോ മെസേജുകള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. സി.പി.എം. പുഴാതി ലോക്കല്‍ കമ്മിറ്റിയിലെ ആഭ്യന്തരകലഹമാണ് ഓഡിയോ മെസേജിലെ പ്രധാന ഉള്ളടക്കം. കോര്‍പ്പറേഷനിലെ തന്നെ മറ്റൊരു കൗണ്‍സിലറുടെ ഭര്‍ത്താവും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയും തമ്മിലുള്ളതാണ് സംഭാഷണം. മുന്‍ ലോക്കല്‍ സെക്രട്ടറിയായ കൗണ്‍സിലര്‍ തനിക്കെതിരെ നടത്തുന്ന ഗൂഢനീക്കമാണ് സംഭാഷണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയോട് പറയുന്നത്. തന്റെ ഫോണ്‍സംഭാഷണം പാര്‍ട്ടി ചോര്‍ത്തുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നുണ്ട്.
പാര്‍ട്ടിക്ക് ലഭിച്ച പരാതിയും അതില്‍ നടത്തുന്ന അന്വേഷണത്തെക്കുറിച്ചുമാണ് സംഭാഷണത്തിലെ മറ്റൊരുഭാഗം. ജില്ലാ സെക്രട്ടറി പി.ജയരാജന് ഉള്‍പ്പടെ പരാതി നല്‍കിയതിനെക്കുറിച്ചാണ് പറയുന്നത്. ലോക്കല്‍ സെക്രട്ടറിസ്ഥാനം ലഭിക്കാതിരിക്കാന്‍ കൗണ്‍സിലറായ മുന്‍ ലോക്കല്‍ സെക്രട്ടറി നടത്തിയ ശ്രമങ്ങളെക്കുറിച്ചും ഇതില്‍ പറയുന്നുണ്ട്. സി.പി.എമ്മിലെ പാര്‍ട്ടി തര്‍ക്കം വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്നതോടെയാണ് മേയര്‍ ഗ്രൂപ്പ് വിട്ടത്.
കൈയബദ്ധമായാണ് മെസേജ് ഗ്രൂപ്പില്‍ വന്നതാണെന്നാണ് കൗണ്‍സിലര്‍ അടുപ്പക്കാരോട് പറഞ്ഞത്. യു.ഡി.എഫ്. കൗണ്‍സിലര്‍മാരോടടക്കം ഇത് ആര്‍ക്കും ഫോര്‍വേര്‍ഡ് ചെയ്യരുതെന്നും അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ, പാര്‍ട്ടി രഹസ്യം പാട്ടായതാണ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയത്. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയിലാണ് കോര്‍പ്പറേഷന്‍ ഭരണം ഇടതുമുന്നണി നേടിയത്. വാട്‌സാപ്പ് വിവാദത്തില്‍പെട്ട ഒരാള്‍ കൗണ്‍സിലറും മറ്റൊരാള്‍ കൗണ്‍സിലറുടെ ഭര്‍ത്താവുമാണ്. ഇതില്‍ ആരെങ്കിലും പാര്‍ട്ടിയുമായി ഇടഞ്ഞാല്‍ ഭരണപ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയും സി.പി.എമ്മിനുണ്ട്.
Comments
Post a Comment