Skip to main content

മേയര്‍ അഡ്മിനായ കണ്ണൂർ കോർപറേഷൻ കൗൺസിലർമാരുടെ വാട്സ് ആപ്ഗ്രൂപ്പിൽ സിപിഎം നേതാവിന്റെ അശ്ലീല സന്ദേശവും വീഡിയോയും ; ഗ്രൂപ്പ്‌ അടച്ചു പൂട്ടി





കണ്ണൂര്‍ :കണ്ണൂർ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത അഡ്മിനായ വാട്‌സാപ്പ് ഗ്രൂപ്പില്‍ സി.പി.എമ്മിലെ ഗ്രൂപ്പ് തര്‍ക്കത്തെക്കുറിച്ച്‌ പോസ്റ്റ്. മുന്‍ ലോക്കല്‍ സെക്രട്ടറികൂടിയായ കൗണ്‍സിലാറാണ് അനാശാസ്യവും ആഭ്യന്തരകലഹവും പരാമര്‍ശിക്കുന്ന ശബ്ദസന്ദേശം പോസ്റ്റുചെയ്തത്.

കോണ്‍ഗ്രസ്സിലെയും ലീഗിലെയും അടക്കം എല്ലാ കൗണ്‍സിലര്‍മാരും അംഗങ്ങളായ ഗ്രൂപ്പാണിത്. മെസേജ് പ്രത്യക്ഷപ്പെട്ടതിനുപിന്നാലെ മേയര്‍ ഗ്രൂപ്പില്‍നിന്ന് സ്വയം പുറത്തുപോയി. പിന്നാലെ, ഗ്രൂപ്പിന്റെ രണ്ടാമത്തെ അഡ്മിനായ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ ബാക്കിയുള്ള എല്ലാ കൗണ്‍സിലര്‍മാരെയും ഒഴിവാക്കി ഗ്രൂപ്പ് പിരിച്ചുവിട്ടു.


രണ്ടുദിവസമാണ് അഞ്ച് ഓഡിയോ മെസേജുകള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. സി.പി.എം. പുഴാതി ലോക്കല്‍ കമ്മിറ്റിയിലെ ആഭ്യന്തരകലഹമാണ് ഓഡിയോ മെസേജിലെ പ്രധാന ഉള്ളടക്കം. കോര്‍പ്പറേഷനിലെ തന്നെ മറ്റൊരു കൗണ്‍സിലറുടെ ഭര്‍ത്താവും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയും തമ്മിലുള്ളതാണ് സംഭാഷണം. മുന്‍ ലോക്കല്‍ സെക്രട്ടറിയായ കൗണ്‍സിലര്‍ തനിക്കെതിരെ നടത്തുന്ന ഗൂഢനീക്കമാണ് സംഭാഷണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയോട് പറയുന്നത്. തന്റെ ഫോണ്‍സംഭാഷണം പാര്‍ട്ടി ചോര്‍ത്തുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നുണ്ട്.


പാര്‍ട്ടിക്ക് ലഭിച്ച പരാതിയും അതില്‍ നടത്തുന്ന അന്വേഷണത്തെക്കുറിച്ചുമാണ് സംഭാഷണത്തിലെ മറ്റൊരുഭാഗം. ജില്ലാ സെക്രട്ടറി പി.ജയരാജന് ഉള്‍പ്പടെ പരാതി നല്‍കിയതിനെക്കുറിച്ചാണ് പറയുന്നത്. ലോക്കല്‍ സെക്രട്ടറിസ്ഥാനം ലഭിക്കാതിരിക്കാന്‍ കൗണ്‍സിലറായ മുന്‍ ലോക്കല്‍ സെക്രട്ടറി നടത്തിയ ശ്രമങ്ങളെക്കുറിച്ചും ഇതില്‍ പറയുന്നുണ്ട്. സി.പി.എമ്മിലെ പാര്‍ട്ടി തര്‍ക്കം വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്നതോടെയാണ് മേയര്‍ ഗ്രൂപ്പ് വിട്ടത്.


കൈയബദ്ധമായാണ് മെസേജ് ഗ്രൂപ്പില്‍ വന്നതാണെന്നാണ് കൗണ്‍സിലര്‍ അടുപ്പക്കാരോട് പറഞ്ഞത്. യു.ഡി.എഫ്. കൗണ്‍സിലര്‍മാരോടടക്കം ഇത് ആര്‍ക്കും ഫോര്‍വേര്‍ഡ് ചെയ്യരുതെന്നും അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ, പാര്‍ട്ടി രഹസ്യം പാട്ടായതാണ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയത്. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയിലാണ് കോര്‍പ്പറേഷന്‍ ഭരണം ഇടതുമുന്നണി നേടിയത്. വാട്‌സാപ്പ് വിവാദത്തില്‍പെട്ട ഒരാള്‍ കൗണ്‍സിലറും മറ്റൊരാള്‍ കൗണ്‍സിലറുടെ ഭര്‍ത്താവുമാണ്. ഇതില്‍ ആരെങ്കിലും പാര്‍ട്ടിയുമായി ഇടഞ്ഞാല്‍ ഭരണപ്രതിസന്ധിയുണ്ടാകുമെന്ന ആശങ്കയും സി.പി.എമ്മിനുണ്ട്.

Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന