Skip to main content

കൈതച്ചാല്‍ ഗോപാലന്റെ കുടുംബത്തിന് നിര്‍മ്മിച്ച ബൈത്തുറഹ്മ കൈമാറി.




പുതുപ്പാടി:ദളിത്‌ലീഗ് ജില്ലാ പ്രസിഡന്റും പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുസ്്‌ലിംലീഗ് സെക്രട്ടറിയും ഗ്രാമപഞ്ചായത്തംഗവുമായിരുന്ന പരേതനായ കൈതച്ചാല്‍  ഗോപാലന്റെ കുടുംബത്തിന് മുസ്്‌ലിം ലീഗ് നിര്‍മ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ താക്കോൽ കൈമാറി.

കുടുംബത്തിന് ഒരു വീടെന്ന സ്വപ്‌നം ബാക്കിവെച്ചായിരുന്നു ഗോപാലന്‍ ലോകത്തോട് വിടപറഞ്ഞത്. പുതുപ്പാടി പഞ്ചായത്ത് മുസ്്‌ലിംലീഗ് കമ്മിറ്റി പ്രസ്തുത ദൗത്യം ഏറ്റെടുക്കുകയായിരുന്നു. വീട് നിര്‍മ്മാണത്തിനായി തലക്കോട്ട് ഫാമിലി നാലേമുക്കാല്‍ സെന്റ് സ്ഥലവും വിട്ടു നല്‍കിയിരുന്നു. ഗ്രാമപഞ്ചായത്ത് ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം ലഭിച്ച രണ്ടുലക്ഷം രൂപയും സുമനസ്സുകളുടെ സഹായത്തോടെ പാര്‍ട്ടി സ്വരൂപിച്ച പത്തുലക്ഷം രൂപയും ചെലവഴിച്ചാണ് വീടുപണി പൂര്‍ത്തീകരിച്ചത്.



 ദളിത്‌ലീഗ് സംസ്ഥാന പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ യു.സി രാമന്‍ അധ്യക്ഷത വഹിച്ചു. മുസ്്‌ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷനും മുന്‍ എം.എല്‍.എയുമായ സി.മോയിന്‍കുട്ടി, ജില്ലാ ജന.സെക്രട്ടറി എം.എ റസാഖ്മാസ്റ്റര്‍, വി.എം ഉമ്മര്‍മാസ്റ്റര്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, യൂത്ത്‌ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, മുസ്്‌ലിംലീഗ് ജില്ലാ സെക്രട്ടറി വി.കെ.ഹുസൈന്‍കുട്ടി, ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി ഇ.പി ബാബു, ജില്ലാ പ്രസിഡന്റ് വി.എം സുരേഷ് ബാബു, ജില്ലാ സെക്രട്ടറി കെ.സി ശ്രീധരന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.കെ.കാസിം, അന്നമ്മ മാത്യു, വി.ഡി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, കെ.സി വേലായുധന്‍, കെ.വി അബ്ദുറഹിമാന്‍, സി.എ മുഹമ്മദ്, കെ.കെ.നന്ദകുമാര്‍, പി.സി മാത്യു, സന്തോഷ് മാളിയേക്കല്‍ സംബന്ധിച്ചു.

കെ.പി സുനീര്‍, ഷാഫി വളഞ്ഞപാറ, ഒ.കെ.ഹംസമാസ്റ്റര്‍, വി.കെ.മൊയ്തുമുട്ടായി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ഭവന നിര്‍മ്മാണത്തിന് നേതൃത്വം നല്‍കി.

Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന