Skip to main content

സി.പി.എമ്മിന്റെ കള്ളപ്രചരണം പൊളിഞ്ഞു; താനും കുടുംബവും ഉറച്ച ഇടതുപക്ഷക്കാരെന്ന് ഡോ. സല്‍മ തയ്യില്‍



പാലക്കാട്: വനിതാലീഗ് നേതാവ് ആര്‍.എസ്.എസ് വേദിയില്‍ പ്രസംഗിച്ചുവെന്ന സി.പി.എം സൈബര്‍ പോരാളികളുടെ വ്യാജപ്രചാരണം പൊളിഞ്ഞു. രണ്ടു ദിവസമായി സൈബര്‍ സഖാക്കളാണ് ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത സല്‍മ തയ്യില്‍ എന്ന അദ്ധ്യാപികയെ ലീഗുകാരിയാക്കി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയത്. എന്നാല്‍ താനും കുടുംബവും ഇടതുപക്ഷക്കാരാണെന്നും ഇനിയും ആര്‍.എസ്.എസ് വേദികളില്‍ പങ്കെടുക്കുമെന്നും സല്‍മ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സുഹൃത്തുക്കളേ,

ഈ ലോകത്ത് കാമ്പുള്ള എത്ര വിഷയങ്ങളുണ്ട് നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍. മൂന്നാലുദിവസമായി ഡോ. സല്‍മ Rss ന്‍റെ പൊതുവേദിയില്‍. ഞാന്‍ പല പൊതുപരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. അത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും
ആളായിട്ടല്ല . വായനശാലയില്‍ ,സ്കൂളുകളില്‍ , മുത്തശ്ശിയാര്‍കാവില്‍ , ആമക്കാവ് തുഞ്ചത്തെഴുത്തച്ചന്‍ സ്മാരക ഉല്‍ഘാടനദിനത്തില്‍. സംഘാടകര്‍ പലയിടത്തും പല പാര്‍ട്ടിക്കാരാണ്.ഇവിടെനിന്നെല്ലാം സാമൂഹ്യരാഷ്ട്രീയരംഗത്ത് പ്രശസ്തരായവരില്‍നിന്ന് പുരസ്കാരങ്ങള്‍ സ്വീകരിക്കാനും അവസരം ഉണ്ടായിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് ലഭിച്ചതിന്‍റെ ഭാഗമായി.
മഹാഭാരതത്തിന്‍റെ സ്വാധീനം മലയാളകവിതയില്‍ എന്നതാണെന്‍റെ വിഷയം.

വിമര്‍ശിക്കാനും വിലയിരുത്താനും ശ്രമിക്കുന്ന സഹോദരങ്ങള്‍ വെറും ഒരു ചിത്രം കണ്ട് നേരംകളയരുത്. ചുരുങ്ങിയ പക്ഷം ഡോ.സല്‍മ സംസാരിച്ചതെന്ത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധമെങ്കിലും വേണം.

ഇനിയും പറയട്ടെ ഗവേഷണവിഷയവുമായി ബന്ധപ്പെട്ട് ഏത് വേദി ലഭിച്ചാലും ഞാന്‍ പോകും. കക്ഷിരാഷ്ട്രീയമതവ്യത്യാസം നോക്കാതെ.

ഞാന്‍ ഒരു ഹൈസ്കൂള്‍ അധ്യാപികയാണ്. നാലഞ്ച് മണിക്കുര്‍ യാത്രയുണ്ട്. എനിക്ക് വന്ന friend request Messenger നോക്കാനും മറുപടി പറയാനും സമയം കുറവാണ്. എന്‍റെ profile നോക്കിയ സുഹൃത്തുക്കള്‍ക്ക് FB യിലൊന്നും ഞാന്‍ സജീവമല്ലെന്ന് മനസ്സിലായിക്കാണും. എന്നിട്ടും ആഗ്രഹിക്കാതെത്തന്നെ Famous ആയല്ലോ.

വളരെ അഭിമാനത്തോടെ പറയട്ടെ. മാതാപിതാക്കളും മൂന്ന് സഹോദരന്‍മാരും ഭര്‍ത്താവും മകളും അടങ്ങുന്ന കുടുംബമുണ്ടെനിക്ക്. അവരാണെന്‍റെ ധൈര്യവും.എല്ലാവരും ഇടതുപക്ഷപ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവര്‍.

ഇനി നിങ്ങളുടെ വാക്കും ചര്‍ച്ചകളും വിശാലമായ കാര്യങ്ങളിലേക്ക് തിരിച്ചുവിടൂ….

സല്‍മ തയ്യില്‍

Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന