അനധികൃത ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീല്‍ തുറന്ന സംവാദത്തിന് തയ്യാറുണ്ടോയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. മനോരമന്യൂസ് 'കൗണ്ടര്‍ പോയന്റി'ലാണ് ഫിറോസിന്റെ വെല്ലുവിളി. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.
മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് മലപ്പുറത്ത് നടന്ന പരിപാടികളിലെല്ലാം മുസ്്ലിം യൂത്ത് ലീഗിന്റെ പ്രതിഷേധം. മലപ്പുറത്ത് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കൊണ്ടോട്ടിയില്‍ പ്രതിഷേധക്കാരെ നേരിടാന്‍ സി.പി.എം പ്രവര്‍ത്തകരെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
ഇബ്ബിച്ചിബാവ ഭവനനിര്‍മാണ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ മലപ്പുറം കോട്ടപ്പടി ബസ്്സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് വാഹനം വളഞ്ഞത്. പിരിഞ്ഞു പോവാന്‍ തയാറാവാത്ത പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി. ഉദ്ഘാടന പരിപാടിക്കിടെ ഹാളിനുളളില്‍ കടന്ന് യൂത്ത്് ലീഗുകാര്‍ കരിങ്കൊടി കാട്ടി.
കൊണ്ടോട്ടി മോയിന്‍കുട്ടിവൈദ്യര്‍ സ്മാരകത്തിന് മുന്‍പില്‍ തടഞ്ഞ യൂത്ത് ലീഗുകാരെ പ്രതിരോധിക്കാന്‍ എത്തിയ സി.പി.എമ്മുകാരെ പൊലീസ് തടഞ്ഞു. ദേശീയപാത ഉപരോധിച്ച യൂത്ത്്ലീഗുകാരെ അറസ്റ്റു ചെയ്തുനീക്കി.
കൊണ്ടോട്ടി മോയിന്‍കുട്ടിവൈദ്യര്‍ സ്മാരകത്തിന് മുന്‍പില്‍ തടഞ്ഞ യൂത്ത് ലീഗുകാരെ പ്രതിരോധിക്കാന്‍ എത്തിയ സി.പി.എമ്മുകാരെ പൊലീസ് തടഞ്ഞു. ദേശീയപാത ഉപരോധിച്ച യൂത്ത്്ലീഗുകാരെ അറസ്റ്റു ചെയ്തുനീക്കി.
മലപ്പുറത്തെ മഅ്ദിന്‍ പോളിടെക്നിക്കിലെത്തിയപ്പോഴും പ്രതിഷേധമുയര്‍ന്നു. തിരുനാവായക്കടുത്ത് പട്ടകടവില്‍ വച്ചും മന്ത്രിയെ തടയാന്‍ ശ്രമിച്ചു. തിരൂരിനടുത്ത് പെരുന്തല്ലൂരില്‍ മന്ത്രിയുടെ കാറിനു മുന്നിലേക്ക് ചാടിവീണ പ്രവര്‍ത്തകര്‍ കരിങ്കൊടിക്കൊപ്പം മുട്ടയുമെറിഞ്ഞു. ഇവിടേയും ലാത്തിവീശി. വരും ദിവസങ്ങളിലും മന്ത്രി കെ.ടി. ജലീലിന്റെ പരിപാടികളില്‍ പ്രതിഷേധം തുടരാനാണ് മുസ്്ലിംലീഗിന്റെ തീരുമാനം.
Comments
Post a Comment