Skip to main content

മന്ത്രി കെ.ടി ജലീലിന്റെ ആ വാദവും പൊളിയുന്നു



  • കെടി ജലീലിനെതിരെ വീണ്ടും ആരോപണം
  • മന്ത്രിയുടെ വാദം കള്ളമാണന്ന് യൂത്ത് കോണ്‍ഗ്രസ്
  • നിയമനം സംബന്ധിച്ച പരാതി പുറത്ത്




മന്ത്രിയുടെ ഭാര്യക്കെതിരെ സഹപ്രവര്‍ത്തകരായ നാല് അധ്യപകര്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് യൂത്ത് കോണ്‍ഗ്രസ് പുറത്തുകൊണ്ടുവന്നു. കെ.ഇ.ആര്‍ ചട്ടപ്രകാരം ഫാത്തിമക്കുട്ടിയുടെ നിയമനം..

കെ.ടി ജലീലിന്റെ ഭാര്യയുടെ നിയമനം:  ഒരു പരാതി പോലും ഉയര്‍ന്നിട്ടില്ലെന്ന  വാദവും പൊളിയുന്നു

ഭാര്യ ഫാത്തിമക്കുട്ടിയുടെ പ്രിന്‍സിപ്പല്‍ നിയമനം സംബന്ധിച്ച് ഒരു പരാതി പോലും ഉയര്‍ന്നിട്ടില്ലെന്ന മന്ത്രി കെ.ടി ജലീലിന്റെ വാദവും പൊളിയുന്നു. മന്ത്രിയുടെ ഭാര്യക്കെതിരെ സഹപ്രവര്‍ത്തകരായ നാല് അധ്യപകര്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് യൂത്ത് കോണ്‍ഗ്രസ് പുറത്തുകൊണ്ടുവന്നു. കെ.ഇ.ആര്‍ ചട്ടപ്രകാരം ഫാത്തിമക്കുട്ടിയുടെ നിയമനം സാധുവല്ലന്ന ആക്ഷേപവും യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയിട്ടുണ്ട്.

ഭാര്യയുടെ നിയമനം സംബന്ധിച്ച ആക്ഷേപത്തെക്കുറിച്ച് ചോദിക്കുന്പോഴെല്ലാം മന്ത്രി കെടി ജലീലില്‍ പറയുന്ന വാദമിതാണ്. ഇത് കള്ളമാണന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്.പ്രീത. വികെ,സി.ബാബുരാജേന്ദ്രന്‍ എന്നിവരടക്കമുള്ള നാല് അധ്യാപകര്‍ മാനേജ്മെന്റിനും ഹയര്‍സെക്കന്ററി മേഖല ഉപ ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.

ഒരേ ദിവസം ജോലിക്ക് കയറിയ രണ്ട് പേരുണ്ടങ്കില്‍ സീനിയോറിറ്റി കൂടുതലുള്ളയാള്‍ക്ക് പ്രിന്‍സിപ്പള്‍ സ്ഥാനം നല്‍കണമെന്നതാണ് കെഇആര്‍ ചട്ടം.ഫാത്തിമക്കുട്ടിയും,പ്രീത വികെയും ഒരേ ദിവസമാണ് സര്‍വ്വീസില്‍ കയറിയത്.രേഖകള്‍ അനുസരിച്ച് പ്രീതയാണ് സീനിയര്‍.




Comments

Popular posts from this blog

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

മന്‍മോഹന്‍ സിങ് മോദിയെക്കാള്‍ മികച്ച പ്രധാനമന്ത്രിയായിരുന്നു 11 കാരണങ്ങൾ വായിക്കാം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ നിരവധി വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ബി.ജെ.പി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 56 ഇഞ്ച് നെഞ്ചിന്റെ വലിപ്പം പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ നാലര വര്‍ഷം പിന്നിടുമ്പോള്‍ മന്‍മോഹന്‍ സിങ് തന്നെയായിരുന്നു മികച്ചവനെന്ന് രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചറിയുകയാണ്. • തന്റെ 10 വർഷത്തെ ഭരണ കാലത്തിനിടെ ഒരിക്കൽ പോലും സിംഗ് രാജ്യത്തെ ജനതയെ പരിഹസിച്ചിട്ടില്ല. • അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ല. • വിവരാവകാശ നിയമം മുതൽ ഭൂമി ഏറ്റെടുക്കൽ നിയമം വരെയുള്ള ഗുണകരമായ നിരവധി വിപ്ലവകരമായ തീരുമാനങ്ങൾ രാജ്യത്ത് നടപ്പിലാക്കിയപ്പോൾ പോലും ഒരിക്കൽ പോലും അഹങ്കാരം നിറഞ്ഞ ഒരു വാക്ക് പോലും അദ്ദേഹത്തിൽ നിന്ന് രാജ്യ നിവാസികൾ കേട്ടിട്ടില്ല. • 10 വർഷത്തിനിടെ ഒരിക്കൽ പോലും വമ്പത്തരവും വങ്കത്തരവും അദ്ദേഹത്തിൽ നിന്നും ജനതക്ക് സഹിക്കേണ്ടി വന്നില്ല. സ്വയം മേനി പറഞ്ഞ് രാജ്യാന്തര ഉലാത്തലുകൾ നടത്തിയില്ല. • ചെന്ന് കയറിയ ഒരു രാജ്യത്ത് നിന്നും അദ്ദേഹത്തിന്റെ പേരിൽ ഒരു ട്രോളും ഇറങ്ങിയില്ല. • അദ്ദേഹം തിരഞ്ഞെടു...

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.