Skip to main content

ജലീലിനോളം ജനങ്ങള്‍ അവിശ്വസിച്ച മന്ത്രി കേരളത്തിലുണ്ടായിട്ടില്ല: കെ.എം. ഗഫൂർ



ബന്ധുനിയമനം കെ.ടി. ജലീല്‍ രാജിവെക്കുക എന്നാവശ്യപ്പെട്ട് മുസ്‌ലിംയൂത്ത്‌ലീഗ് കൊപ്പത്ത് സംഘടിപ്പിച്ച പ്രതിഷേധതെരുവ് മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ.എം. അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യുന്നു




കൊപ്പം: കെ.ടി. ജലീലിനോളം ജനങ്ങള്‍ അവിശ്വസിച്ച ഒരു മന്ത്രി കേരളത്തിലുണ്ടായിട്ടില്ലെന്ന് മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ.എം. അബ്ദുല്‍ ഗഫൂര്‍. ജലീല്‍ പറയുന്നത് മാധ്യമങ്ങള്‍ പോലും വിശ്വസിക്കുന്നില്ല. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തെ സ്വയം ന്യായീകരിക്കുകയാണ്. ലീഗിനെതിരെ സി പി എമ്മുകാരെയും ഡി വൈ എഫ് ഐക്കാരെയും പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നു. കേരള സമൂഹം പുച്ഛത്തോടെയാണിത് നോക്കിക്കാണുന്നതെന്ന് ആരോപണവിധേയനായ മന്ത്രി ഓര്‍ക്കുന്നത് നല്ലതാണെന്നും ഗഫൂര്‍ പറഞ്ഞു.

ബന്ധുനിയമനം കെ.ടി. ജലീല്‍ രാജിവെക്കുക എന്നാവശ്യപ്പെട്ട് മുസ്‌ലിംയൂത്ത്‌ലീഗ് കൊപ്പം, വിളയൂര്‍, തിരുവേഗപ്പുറ, കുലുക്കല്ലൂര്‍ പഞ്ചായത്ത്കമ്മിറ്റികള്‍ സംയുക്തമായി കൊപ്പം സെന്ററില്‍ നടത്തിയ പ്രതിഷേധ തെരുവ് ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.

ആലി മുസ്‌ലിയാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മുസ്‌ലിംലീഗില്‍ മെമ്പര്‍ഷിപ്പെടുത്തിട്ടില്ലെന്നാണ് ജലീലിന്റെ കണ്ടുപിടിത്തം. അവരെടുക്കാത്ത മെമ്പര്‍ഷിപ്പ് ആരും എടുക്കരുതെന്നും യുവാക്കള്‍ ചെങ്കൊടി പിടിക്കണമെന്നും ചുകപ്പിന് കീഴിലാണ് രക്ഷയെന്നുമാണ് ജലീലിന്റെ ആഹ്വാനം. ഇങ്ങനെയൊക്കെ പറയുന്ന ജലീല്‍ എന്ത് കൊണ്ട് സിപിഎം കൊടി പിടിക്കുന്നില്ലെന്നും മെമ്പര്‍ഷിപ്പെടുക്കുന്നില്ലെന്നും ഗഫൂര്‍ ചോദിച്ചു.

മുസ്‌ലിംയൂത്ത്‌ലീഗ് നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി കെ.എ. റഷീദ് അധ്യക്ഷത വഹിച്ചു. ഹനീഫ കൊപ്പം, ടി. കുഞ്ഞാപ്പ ഹാജി, എം. അബ്ദു മാസ്റ്റര്‍, ഇസ്മായില്‍ വിളയൂര്‍, ഉനൈസ് മാരായമംഗലം, ടിപി. ഹസ്സന്‍, പിടി ഹംസ, സിപി മുസ്തഫ, കെ. മൊയ്തീന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.



Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന