Skip to main content

യുവജനയാത്രയുടെ സന്ദേശം കേരളം ഏറ്റെടുത്തു മുനവ്വറലി ശിഹാബ് തങ്ങൾ






മുസ്ലിം യൂത്ത്‌ലീഗ് യുവജനയാത്ര കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞതായും വിവിധ കേന്ദ്രങ്ങളിൽ ലഭിക്കുന്ന സ്വീകരണങ്ങൾ പ്രതീക്ഷ നൽകുന്നതായും ജാഥാ നായകൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തങ്ങൾ. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾക്കെതിരെ ശക്തമായ ജനവികാരം നിലനിൽക്കുകയാണ്. രാജ്യത്തെ കർഷകർ ന്യായവില കിട്ടാതെ വലയുകയാണ്. ക്രൂഡ്ഓയിൽ വില കുത്തനെ ഇടിയുമ്പോൾ അതനുസരിച്ച് ഇന്ധന വില കുറയ്ക്കാൻ സർക്കാറിന് കഴിയുന്നത്. കേരള സർക്കാർ പ്രളയത്തിനു ശേഷം ജനങ്ങളോട് നീതി കാട്ടിയില്ലെന്നും തങ്ങൾ പറഞ്ഞു. ഓഖി ദുരന്തം നടന്നപ്പോഴും ഇതാണു സംഭവിച്ചത്.



ഗവൺമെന്റിന്റെ അപാകതകൾ ജനങ്ങളോട് വിശദീകരിക്കുമ്പോൾ യുവാക്കളുടെ പങ്കാളിത്തം ഓരോ ദിവസവും കൂടുകാണ്. കോഴിക്കോട് കടപ്പുറത്തു പോലും ഉൾക്കൊള്ളാൻ കഴിയാത്ത വിധത്തിലാണ് ജനങ്ങൾ ഒഴുകിയെത്തിയത്. ജനങ്ങളുടെ പ്രയാസങ്ങൾ തീർക്കാനുള്ള പരിഹാരം തേടിയാണ് ഈ യാത്ര. കോൺഗ്രസ് പ്രവർത്തകർ ഓരോ കേന്ദ്രങ്ങളിലും ജാഥക്ക് അഭിവാദ്യമർപ്പിക്കാൻ രംഗത്തുള്ളത് സന്തോഷമുള്ള കാര്യമാണ്. മലപ്പുറം ജില്ലയിലെ 14 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചാണ് യാത്ര പെരിന്തൽമണ്ണിൽ സമാപിക്കുക.




മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ കാര്യങ്ങളെല്ലാം സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ജാഥാ വൈസ് ക്യാപ്റ്റൻ പി.കെ ഫിറോസ് പറഞ്ഞു. സർക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്നു പറഞ്ഞതും നിയമനവുമെല്ലാം തെറ്റിദ്ധാരണാജനകമാണ്. അന്വേഷണം പോലും നടത്താൻ സർക്കാർ തയ്യാറാകുന്നില്ല. മന്ത്രിസഭ തീരുമാനിച്ചതല്ല നിയമനം എന്ന മുഖ്യമന്ത്രിയുടെ വാദവും തെറ്റാണ്. ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നതെന്നും ഫിറോസ് ചോദിച്ചു.

Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന