Skip to main content

സുനിതാ ദേവദാസിന്റെ സംശയത്തിന് മറുപടിയുമായി യുവ എഴുത്ത്കാരി റംസീന നരിക്കുനി




എന്താണ് മുസ്ലിം ലീഗിന്റെ നവോത്ഥാന ചരിത്രം എന്ന സുനിത ദേവദാസിന്റെ ചോദ്യത്തിന്  മറുപടിയുമായി യുവ എഴുത്തുകാരി റംസീന നരിക്കുനി. കെഎം ഷാജി കോഴിക്കോട് നടത്തിയ പ്രസംഗത്തെ ആസ്പദമാക്കിയാണ് സുനിത ദേവദാസിന്റെ പോസ്റ്റ്. എന്താണ് ലീഗിന്റെ നവോത്ഥാന ചരിത്രം? എന്താണ് നിങ്ങളുടെ നവോത്ഥാന സങ്കൽപ്പം? തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ചായിരുന്നു സുനിത ദേവദാസിന്റെ പോസ്റ്റ്. സുനിതയുടെ ഈ ചോദ്യത്തിനാണ് റംസീന ഫേസ്ബുക്കിൽ കിടിലൻ മറുപടി നൽകിയത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
നവോത്ഥാനമെന്ന വാക്കിന്റെ അർത്ഥമോ , നവോത്ഥാനം ആരിലാണ് സൃഷ്ടിക്കേണ്ടത് എന്ന ഔചിത്യ ബോധമോ വേണ്ടത്ര ഉള്ളവരല്ല മുസ്ലിംലീഗ് എന്ത് നവോത്ഥാനമാണ് ഉണ്ടാക്കിയത് എന്ന ആരോപണവുമായി രംഗത്തു വരുന്നത്. നിലനിൽക്കുന്ന സമൂഹത്തിലെ ദുരാചാരങ്ങൾക്കെതിരെ നടത്തപ്പെടുന്ന സമുദ്ധാരണ ശ്രമങ്ങളെയാണ് നവോത്ഥാനങ്ങൾ എന്ന് പറയാറുള്ളത്. നവോത്ഥാന സംഘടനകളായി അറിയപ്പെടുന്ന ഇന്ത്യയിലെ വിവിധ ഹൈന്ദവ ,ദളിത് , ഈഴവ സംഘടനകൾക്ക് ഹിന്ദു സമൂഹത്തിൽ വിവിധ ദൗത്യങ്ങളുണ്ടായിരുന്നു . രാജാറാം മോഹൻറോയിയെയും ആനിബസന്റിനെയും പോലെയുള്ള ആളുകൾ വിവിധ പ്രസ്ഥാനങ്ങളുമായി വന്ന് ഹൈന്ദവ സമൂഹത്തിലെ ദുരാചാരങ്ങൾക്കെതിരെ സമരം ചെയ്ത് അതിനെ സമുദ്ധരിച്ചു എന്നുള്ളത് യാഥാർഥ്യമാണ്. വിധവകൾക്ക് ജീവനാവകാശം ലഭിച്ചതും , സതി നിർത്തൽ ചെയ്യപ്പെട്ടതും, ശൈശവ വിവാഹം നിരുത്സാഹപ്പെടുത്തപ്പെട്ടതും സ്ത്രീകൾക്ക് സ്വത്തവകാശമുണ്ടായതും തൊട്ട് കൂടായ്മയും തീണ്ടിക്കൂടായ്മയും അവസാനിച്ചതുമൊക്കെ അങ്ങിനെയുള്ള നവോത്ഥാന സംരംഭങ്ങളുടെ ഫലമായിട്ടു തന്നെയാണ്. അക്ഷരാഭ്യാസം നേടൽ പോലും കുലദ്രോഹമായി ഗണിക്കപ്പെട്ടൊരു കാലത് സാധനം പൊതിഞ്ഞ കടലാസുകളിൽ നിന്ന് അക്ഷരം പഠിച് നവോത്ഥാനം സാധിപ്പിച്ചെടുത്ത വിടി ഭട്ടതിരിപ്പാടിനെ പോലെയുള്ള നമ്പൂതിരിമാരും ഹൈന്ദവ സമൂഹത്തിൽ നവോത്ഥാനം സൃഷ്ടിച്ചവരാണ്.പറഞ്ഞു വരുന്നത് അങ്ങിനെയുള്ള ചില നവോത്ഥാന മാതൃകകളെ മുൻനിർത്തി മുസ്ലിംലീഗ് എന്ത് നവോത്ഥാനമാണ് ചെയ്യുന്നത് എന്ന ചോദ്യം മൗഢ്യമാണ് എന്നാണ് .കാരണം മുസ്ലിം സമുദായത്തെ സാമൂഹികമായി സമുദ്ധരിച്ചെടുക്കേണ്ട മതപരമോ , ധാർമികമോ ആയ ദൗത്യം മുന്നിൽ കണ്ട് മുന്നിൽ കണ്ട് കൊണ്ട് രൂപീകരിക്കപ്പെട്ട ഒരു പ്രസ്ഥാനമേയല്ല മുസ്ലിം ലീഗ് , മറ്റൊന്ന് മേല്പറയപ്പെട്ടത് പോലെയുള്ള ദുരാചാരങ്ങളിൽ നിന്ന് എന്നോ തന്നെ രക്ഷ നേടി സമുദ്ധരിക്കപ്പെട്ടവരുമാണ് മുസ്ലിം സമൂഹം. മുസ്ലിംലീഗ് രൂപീകരിക്കപ്പെട്ടത് ഒരു മുസ്ലിം മൂവ്മെന്റ് ആയിക്കൊണ്ടല്ല ഒരു പൊളിറ്റിക്കൽ മുസ്ലിം പ്രോസസ് എന്ന നിലയിലാണ്. രാജാറാം മോഹൻ റോയിയെ പോലെയുള്ളവർ രൂപീകരിച്ചത് മൂവ്മെന്റുകളായിരുന്നു , വിപ്ലവ പ്രസ്ഥാനങ്ങൾ. മുസ്ലിം ലീഗ് ഒരു പ്രോസസാണ് അതായത് ദേശീയത എന്ന മുഖ്യധാരയുമായി വിവിധ കാരണങ്ങളാൽ അകന്ന് കഴിയുന്ന മുസ്ലിങ്ങളെ വിളക്കി ചേർക്കുന്ന പ്രക്രിയയാണ് ആദ്യം മുഹമ്മദ് ഇസ്മായീൽ സാഹിബും പിന്നീട് പരശ്ശതം മലയാളത്തിലെ നേതാക്കന്മാരും ഏറ്റെടുത്തത്. അവർക്ക് മുമ്പിലുണ്ടായിരുന്ന വെല്ലുവിളി സ്വന്തം സാംസ്കാരിക സ്വതം സൂക്ഷിച്ചു കൊണ്ട് മുഖ്യധാരാ ദേശീയതയോട് ഇഴുകി ചേരാതെ ജീവിക്കണമെന്ന് ശഠിച്ചിരുന്ന മുസ്ലിം ജന വിഭാഗങ്ങളെ അതിനേക്കാളും ഭദ്രമായ രാഷ്ട്രീയം ദേശീയതയുടെ ഭാഗമായി ബഹുസ്വരതയെ ഉൾകൊണ്ട് മുന്നോട്ട് പോകലാണ് എന്ന് ബോധ്യപ്പെടുത്തുകയായിരുന്നു.അല്ലാതെ മുസ്ലിം സമൂഹത്തിലെ നാല് കെട്ട് നിർത്തലാക്കാനും, മുത്വലാഖ്‌ ഇല്ലാതാക്കാനും വേണ്ടി രൂപീകരിക്കപ്പെട്ട പ്രസ്ഥാനമല്ല മുസ്ലിംലീഗ്. മാത്രവുമല്ല പല വിമർശകരും മനസിലാക്കുന്ന പോലെ ഇസ്‌ലാമിക വ്യവസ്ഥ എന്ന് പറയുന്നത് ഇവിടെയുള്ള ഇടത് സെക്കുലർ ബുദ്ധിജീവികൾ സ്വയം മെനഞ്ഞുണ്ടാക്കുന്ന ചില ആശയ ആചാര രൂപങ്ങളല്ല. ദൈവികമായ നിയമങ്ങളും വ്യവസ്ഥകളുമാണ്, അതിനെ മാനുഷികമായ യുക്തിന്യായങ്ങൾ മാനദണ്ഡമാക്കി പരിഷ്കരിക്കുവാനുള്ള വിവരക്കേട് മുസ്ലിംലീഗിന് ഇല്ലാത്തത് കൊണ്ട് തന്നെ
ലീഗിന്റെ ശ്രമങ്ങൾ മറ്റൊരു തലത്തിലാണ് എന്നതാണ് വാസ്തവം.
ചരിത്രപരമായ കാരണങ്ങളാൽ സാമൂഹികമായി പിന്തള്ളപ്പെട്ട മുസ്ലിങ്ങളെ അധികാര പീഠത്തിലേക്കും ആദർശ പീഠത്തിലേക്കും നയിക്കുക എന്നുള്ളതായിരുന്നു ആ രാഷ്ട്രീയ തലം. ഉത്തരേന്ത്യയിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് വേണ്ടി മുന്നിട്ടിറങ്ങിയ സർ സയ്യിദ് അഹമ്മദ് ഖാനെ സ്വന്തം സമുദായം കല്ലെറിഞ്ഞു , ആക്ഷേപം നടത്തി നിരുത്സാഹപ്പെടുത്തിയാണ് എതിരേറ്റതെങ്കിൽ അതിനേക്കാളും വിദ്യാഭ്യാസത്തോട് വിമുഖത കാണിക്കുന്നൊരു ഘട്ടം മലബാറിലെ മാപ്പിളമാർക്കുണ്ടായിരുന്നു എന്നുള്ളത് അനിഷേധ്യമാണ്. അങ്ങനെയൊരു ജനവിഭാഗത്തെ ബോധവൽക്കരിച് അവരിൽ നിന്ന് രാജ്യത്തിന്റെ നേതാക്കാളെയും ജേതാക്കളെയും ഉത്പാദിപ്പിച്ചു എന്നുള്ളത് മുസ്ലിംലീഗ് ഈ സമൂഹത്തിൽ ചെയ്ത വലിയ സാക്ഷര വിപ്ലവം തന്നെയാണ്.
മലബാറിലെ മെഡിക്കൽ കോളേജുകളിൽ ഇന്നേറ്റവും കൂടുതൽ സീറ്റുകൾ ഒക്കുപൈ ചെയ്യുന്നത് പർദയും മഫ്തയുമണിഞ്ഞ പെൺകുട്ടികളാണ് എന്നുള്ളത് ആർക്ക് നിഷേധിക്കാനാകും? സ്വന്തം അഭിമാനം കളങ്കപ്പെടുത്തി പൊതുസമൂഹത്തിൽ ഉടലാട്ടം നടത്തുന്നതല്ല പെണ്ണിന്റെ അഭിമാനം എന്ന് മനസിലാക്കി സ്വന്തം കഴിവും , മികവും സാമൂഹിക നിർമ്മിതിക്ക് എങ്ങിനെ ഉപയോഗപ്പെടുത്താം എന്നാണ് മുസ്ലിം ലീഗിന്റെ ഐഡിയോളജി സ്ത്രീകളോട് പറയുന്നതും പ്രയോഗവൽക്കരിക്കുന്നതും.
പ്രായോഗിക രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന്റെ എക്കാലത്തെയും ആചാര്യനായ സിഎച് മുഹമ്മദ് കോയ സാഹിബ് ഇത്തരം ആരോപണങ്ങളോട് കാലങ്ങൾക്ക് മുന്നേ തന്നെ സംവദിച്ചിരുന്നു. വെള്ളം കോരികളും , വിറകുവെട്ടികളൂം ,ചാക്ക് തുന്നികളുമായ ഒരു സമുദായത്തെ രാജ്യത്തിന്റെ അധികാര സിംഹാസനത്തിന്റെ ആസ്ഥാന മണ്ഡലങ്ങളിൽ അവരോധിക്കുവാനുള്ള പർണശാലയാണ് മുസ്ലിംലീഗ് പാർട്ടി എന്നായിരുന്നു അദ്ദേഹം ദീർഘദർശനം ചെയ്തത്. ഒടുവിൽ ഇന്ത്യയുടെ നാഡികളെ പോലെ നാല് ഭാഗത്തേക്കും ചിതറുന്ന ഇന്ത്യൻ റെയിൽവേയും , വായുമണ്ഡലങ്ങളിലൂടെ ലോകങ്ങളുമായി ഇന്ത്യയെ വിളക്കി ചേർക്കുന്ന ആകാശപാതകളെയും വരെ നിയന്ത്രിക്കുന്ന നേതാക്കന്മാർ വരെ മുസ്ലിം ലീഗിന്റെ പർണശാലയിൽ നിന്ന് ഉദയം ചെയ്തു. ലീഗിന്റെ നവോത്ഥാന നായകൻ ആരാണ് എന്നുള്ളതാണ് മറ്റൊരു ചോദ്യം . മുസ്ലിം ലീഗിനോട് മാത്രമേ ഇങ്ങിനെയൊരു ചോദ്യം ഇക്കാലത് ഉന്നയിക്കപ്പെടാറുള്ളു. കേരളത്തിലെ ഏറ്റവും വലിയ ജനകീയ രാഷ്ട്രീയ പ്രസ്ഥാനമായ സിപിഎം ഇപ്പോൾ വനിതാ മതിൽ തീർത്തു പുതിയ നവോത്ഥാന ഗോഥയിലാണ്. എന്ത് കൊണ്ട് കമ്മ്യുണിസത്തിന്റെ നവോത്ഥാന നായകൻ ആരാണെന്നുള്ള ചോദ്യം കേരളത്തിൽ ഉയരുന്നില്ല ? സ്ത്രീകളെ പുരുഷന്മാർ അവരുടെ ശാരീരികാവശ്യങ്ങൾക്ക് മുറപോലെ ഉപയോഗിച് വേണ്ടത് പോലെ പെരുമാറാം എന്ന് ചിന്താ വാരികയിൽ എഴുതിയ ഇ.എം.എസ് നമ്പൂതിപ്പാടാണോ അവരുടെ നവോത്ഥാന നായകൻ ? ദളിതരും കീഴാളരും ക്ഷേത്ര പ്രവേശനത്തിന് വേണ്ടി സത്യാഗ്രഹമിരുന്ന കാലത് അധികാരമുപയോഗിച്ചു സവർണ ഹിന്ദുക്കളെ പ്രീതിപ്പെടുത്താൻ അത്തരം സമരങ്ങളെ അടിച്ചമർത്തിയ കമ്മ്യുണിസ്റ്റ് നേതാക്കന്മാർക്ക് നവോത്ഥാനത്തെ കുറിച്ച് സംസാരിക്കാൻ എന്താണ് അർഹത? ലോകത് കമ്മ്യുണിസം എന്ന പൊതുവായ ആശയം പലതായി രൂപപ്പെട്ടുവെങ്കിലും ഇപ്പോഴും അതിന്റെ അംശങ്ങൾ ബാക്കിയുള്ള ചൈനയിലോ , ക്യൂബയിലോ, വെനിസ്വലയിലോ,ബംഗാളിലോ, ത്രിപുരയിലോ , കേരളത്തിലോ സ്ത്രീ നിയന്ത്രിത കമ്മ്യുണിസ്റ്റ് പാർട്ടി ചൂണ്ടികാണിക്കുവാൻ പറ്റുമോ ? പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പോയിട്ട് ഒരു ജില്ലാ ഘടകത്തെയെങ്കിലും സ്ത്രീ നിയന്ത്രിക്കുന്നതിന് ഉദാഹരണമുണ്ടോ? സ്ത്രീകൾക്ക് പൊതുനിരത്തിൽ ഇറങ്ങുവാനുള്ള അവകാശം 1960 കളിലാണ് കമ്മ്യുണിസ്റ്റ് പാർട്ടി നൽകുന്നത്. പുരുഷന്മാർ യോഗം ചേർന്നിട്ടാണ് സ്ത്രീകളെ റോട്ടിലിറക്കണമെന്ന് തീരുമാനിക്കുന്നത് പോലും വനിതാമതിൽ കെട്ടണമെന്ന സിപിഎമ്മിന്റെ തീരുമാനം എടുക്കുന്നത് പോലും ആ പാർട്ടിയിലെ വനിതാ അംഗങ്ങളല്ലെന്നിരിക്കേ ഇടതുപക്ഷ ആസ്ഥാന ബുദ്ധിജീവി ചമയുന്ന പലരും മുസ്ലിംലീഗിലെ നവോത്ഥാനത്തെ കുറിച്ച് സംസാരിക്കുന്നത് എത്ര വിരോധാഭാസമാണ്! ഇത്തരം ആരോപണങ്ങളുമായി സോഷ്യൽ മീഡിയയിൽ കിടന്നു നിരങ്ങുന്ന ചില ഫെമിനിച്ചികളുണ്ട് അവരുടെ കാര്യം സ്വന്തം കുടുബംത്തിലെ അംഗങ്ങളെയോ മക്കളെയോ ഇത്തരം ലിബറൽ സംസ്കാരത്തിലേക്ക് വിട്ട് കൊടുക്കാതെ കാത്തു സൂക്ഷിക്കുകയും മറ്റുള്ളവരുടെ സ്വാതന്ത്രത്തിന് വേണ്ടി നിരന്തരം സംസാരിക്കുകയും ചെയ്യുക എന്നുള്ളതാണ്. കമ്മ്യുണിസ്റ്റ് പാർട്ടിയിൽ ആരാന്റെ തട്ടവും മഫ്തയും കടം വാങ്ങി മുസ്ലിം വേഷത്തിൽ വന്ന് ഫ്ലാഷ് മൊബ് കളിച്ചാൽ അതിനെ പിന്തുണക്കുക എന്നതിലുപരി ഇവർക്ക് സാമൂഹികമായ ദൗത്യങ്ങളില്ല. ഇടതുപക്ഷ അനുകൂല എഴുത്തുകാരികളായ സാറാജോസഫ്, ശാരദക്കുട്ടി പിന്നെ ഇതേപോലെയുള്ള എഴുത്തുകാരെയുമെല്ലാം നിയന്ത്രിക്കുന്ന ഐഡിയോളജി കേവലം ഭ്രമാത്മകമായ തോന്നലുകൾ മാത്രമാണ്. സ്വന്തം ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നതിലുപരി എന്ത് കൊണ്ട് നാട് നശിച്ചു പോകുന്നു എന്ന വേണ്ടാത്ത ഉത്കണ്ഠയിൽ സ്വയം ഇല്ലാതാവുന്നവരാണ് ആ വിഭാഗം. ആരാധനാലയങ്ങളിൽ ആളുകൾ മനസാമാധാനത്തിന് പോവുന്നതാണ് എന്ന് തിരിച്ചറിയാൻ കഴിയാതെ മനസാമാധാനത്തിന് വേണ്ടി ആരാധനാലയങ്ങളിൽ നിന്ന് ആളുകൾക്ക് ഇറങ്ങിയോടേണ്ട ഗതിയിലേക്ക് ക്ഷേത്രങ്ങളെയും പള്ളികളെയും ആക്കിത്തീർത്തെ ഞങ്ങളടങ്ങൂ എന്നാണ് അവരുടെ ദുർവാശി. അത് കൊണ്ടാണ് മാനം മര്യാദക്ക് ആരാധന ചെയ്തു പോരുന്നവരെ തമ്മിൽത്തല്ലിക്കാൻ വേണ്ടി കെട്ടുകെട്ടി പോയ രഹനമനോജിനെ പിന്തുണച്ചു കൊണ്ട് ഇമ്മാതിരി ആളുകൾ രംഗത്തു വരുന്നത്. മുസ്ലിം ലീഗിനോട് മേല്പറഞ്ഞ ചോദ്യമുന്നയിച്ച അഭിനവ ആക്ടിവിസ്റ്റിനും കഴിഞ്ഞ ദിവസങ്ങളിൽ എന്തുണ്ടായി എന്ന് നാം കണ്ടതാണ് ആരാന്റെ ഇന്റർവ്യൂ കട്ടെടുത്തു സ്വന്തം പേരിലാക്കി അത് പുറത്തു പറഞ്ഞാൽ ഞാൻ ആത്മഹത്യ ചെയ്ത് കളയുമെന്ന് കക്ഷിയോട് താണ് കേണു പറഞ്ഞു ഒരുവിധം തടിയൂരി വന്നിട്ട് വീണ്ടും മുന്നോട്ട് എന്ന് പറഞ്ഞ രൂപത്തിലാണ് അവരുടെ അവസ്ഥ . സത്യസന്ധതയും, സുതാര്യതയും ലവലേശമില്ലാതെ നവോത്ഥാനത്തിന്റെ ഏത് കൊടുങ്കാട്ടിലേക്കാണ് ഇവർ സ്ത്രീകളെയും പെൺകുട്ടികളെയുമൊക്കെ ക്ഷണിക്കുന്നത് ??

Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന