തിരുവനന്തപുരം: ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷം തലശേരി- മൈസൂര്‍
റെയില്‍പാതയ്ക്ക് വീണ്ടും ചിറക് മുളയ്ക്കുമ്ബോള്‍ വരുന്നത് പുതു ചരിത്രം! നദിയ്ക്കടിയിലൂടെ ടണല്‍ നിര്‍മിച്ച് പാത യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അതോടെ 11.5 കിലോമീറ്റര്‍ ദൂരത്തില്‍ നദിക്കടിയിലൂടെ ട്രെയിന്‍ ഓടും! കര്‍ണാടകയുടെ സഹകരണത്തോടെയാകും ഇതിനായുള്ള ശ്രമങ്ങള്‍.
കര്‍ണാടകത്തിലെ നാഗര്‍ഹോള, ബന്ദിപ്പൂര്‍ വനമേഖലകള്‍ക്കിടയിലൂടെ ഒഴുകുന്ന കബനീ നദിക്കടിയിലൂടെ 11.5 കിലോമീറ്ററില്‍ ടണല്‍ വഴി റെയില്‍പാത നിര്‍മ്മിക്കണമെന്ന നിര്‍ദേശം കേരള റെയില്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ കര്‍ണാടക സര്‍ക്കാരിന് സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാരിനും കേരള സര്‍ക്കാരിനും 49:51 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണിത്.
പാരിസ്ഥിതിക പ്രശ്നത്തെ ചൊല്ലിയുള്ള എതിര്‍പ്പ് മറികടക്കുക കൂടിയാണ് ഭൂഗര്‍ഭ പാതയിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ തലശേരി, കൂത്തുപറമ്ബ്, മാനന്തവാടി, കുട്ട വഴിയായിരുന്നു റെയില്‍പാത നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കര്‍ണാടക അതിര്‍ത്തിയിലെ കോഫീ പ്ളാന്റര്‍മാര്‍ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് നദിക്കടിയിലൂടെയുള്ള ടണല്‍ എന്ന ആശയം ഉയര്‍ന്നത്.
ചെലവ് 6000 കോടി
മാനന്തവാടി, കേണിച്ചിറ, പുല്‍പ്പള്ളി വഴിയാണ് പാത പോകുന്നത്. 11.5 കിലോമീറ്രര്‍ ടണലിന് മാത്രം 1200 കോടിയുടെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. പാത നിര്‍മിക്കാനുള്ള മൊത്തം ചെലവ് 6,000 കോടി. ഭൂമിയേറ്റെടുക്കലിനുള്ള ചെലവ് ഇതിനുപുറമേ.
സമയം കുറയും
റെയില്‍പാത യാഥാര്‍ത്ഥ്യമായാല്‍ തലശേരിയില്‍ നിന്ന് എളുപ്പത്തില്‍ മൈസൂരും അതുവഴി ബംഗളൂരുവിലും എത്താം. കോഴിക്കോട്ടുള്ളവര്‍ക്കും ഒരു മണിക്കൂര്‍ കൂടി സഞ്ചരിച്ചാല്‍ തലശേരി വഴി ബംഗളൂരുവില്‍ എളുപ്പത്തില്‍ എത്തിച്ചേരാനാവും. ഇപ്പോഴുള്ള മംഗലാപുരം- ബംഗളൂരു പാതയിലെ ചരക്ക് നീക്കം കപ്പാസിറ്രിയെക്കാള്‍ അധികമായതിനാല്‍ അധിക ചരക്ക് നീക്കവും ഇതുവഴിയാക്കാനാവും. നിലവില്‍ തലശേരിയില്‍ നിന്ന് കോഴിക്കോട്, ഷൊര്‍ണൂര്‍ വഴി ട്രെയിന്‍ മാര്‍ഗം ബംഗളൂരുവിലെത്താന്‍ 15 മണിക്കൂറെടുക്കും. പുതിയ പാത വരികയാണെങ്കില്‍ നാല് മണിക്കൂര്‍കൊണ്ട് (207 കിലോമീറ്റര്‍ ) മൈസൂരിലും തുടര്‍ന്ന് മൂന്ന് മണിക്കൂര്‍കൊണ്ട് ബംഗളൂരുവിലും എത്താം. പത്തു മുതല്‍ പതിനഞ്ച് കിലോമീറ്രര്‍ വരെയുള്ള ദൂരത്ത് സ്റ്രേഷനുകള്‍ അനുവദിക്കും.
ഡി.പി.ആര്‍, ട്രാഫിക് സ്റ്റഡി
കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനായിരുന്നു പദ്ധതിക്ക് വേണ്ടിയുള്ള ഡി.പി.ആര്‍ തയാറാക്കിയത്. ലണ്ടന്‍ കേന്ദ്രീകരിച്ച ബഹുരാഷ്ട്ര കണ്‍സള്‍ട്ടിംഗ് കമ്ബനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് ആണ് ട്രാഫിക് സ്റ്റഡി നടത്തിയത്. ഈ റൂട്ട് വളരെ ലാഭകരമായിരിക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്.
കാറുകളും ട്രെയിന്‍ വഴി
ഇപ്പോള്‍ വനമേഖലയിലൂടെ രാത്രി യാത്രയ്ക്ക് തടസമുള്ളതിനാല്‍ കാറുകള്‍, മറ്റു വാഹനങ്ങൾ എന്നിവയെ പുതിയ റൂട്ടിലെ ട്രെയിന്‍ മാര്‍ഗം കൊണ്ടുപോകുന്ന സംവിധാനവും പരിഗണിക്കുന്നുണ്ട്. ഈ പദ്ധതിക്ക് മാത്രമായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ചായിരിക്കും പാതയുടെ നിര്‍മ്മാണം നടത്തുക.
ഇപ്പോള്‍ വനമേഖലയിലൂടെ രാത്രി യാത്രയ്ക്ക് തടസമുള്ളതിനാല്‍ കാറുകള്‍, മറ്റു വാഹനങ്ങൾ എന്നിവയെ പുതിയ റൂട്ടിലെ ട്രെയിന്‍ മാര്‍ഗം കൊണ്ടുപോകുന്ന സംവിധാനവും പരിഗണിക്കുന്നുണ്ട്. ഈ പദ്ധതിക്ക് മാത്രമായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ചായിരിക്കും പാതയുടെ നിര്‍മ്മാണം നടത്തുക.
Comments
Post a Comment