കിക്കോഫ് 'ഫുട്ബാൾ പരിശീലന പദ്ധതിയുടെ ജില്ലയിലെ ആദ്യ കേന്ദ്രമായ കോട്ടക്കൽ നിയോജമണ്ഡലത്തിലെ ഗവ.രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കോട്ടക്കൽ: ഇന്ത്യയിൽ ഫുട്ബാൾ നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'കിക്കോഫ് ' പരിശീലന പദ്ധതിക്ക് കോട്ടക്കൽ നിയോജമണ്ഡലത്തിൽ തുടക്കമായി.പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഗവ.രാജാസ് ഹയർ സെക്കന്ററി സ്കൂളിലാണ്
ജില്ലയിലെ ആദ്യ പരിശീലന കേന്ദ്രം .
സംസ്ഥാന സ്പോർട്സ് യുവജന കാര്യ വകുപ്പ് നേതൃത്വം നൽകുന്ന പദ്ധതിയിൽ സംസ്ഥാനത്ത് തുടങ്ങുന്ന പതിനെട്ട് കേന്ദ്രങ്ങളിലൊന്നാണ് കോട്ടക്കലിലേത്.
കോട്ടക്കൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു.
പരിശീലനത്തിന് തെരെഞ്ഞെടുത്ത കുട്ടികൾക്കുള്ള സ്പോർട്സ് കിറ്റുകൾ എം.എൽ.എ വിതരണം ചെയ്തു.സ്കൂൾ കായികാധ്യാപകൻ ദിനേശ് മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.
വാർഡ് കൗൺസിലർ രാമചന്ദ്രൻ
മഠത്തിൽ, സുലൈമാൻ പാറമ്മൽ,മാറാക്കര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദലി പള്ളി മാലിൽ, പ്രിൻസിപ്പാൾ ഇ.എൻ വനജ, ഹെഡ്മിസ്ട്രസ്സ് കെ.വി. ലത, കിക്കോഫ് കൺവീനർപി.കെ, കുഞ്ഞിക്കോയ മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് എം.ഡി രഘുരാജ്, സ്റ്റാഫ് സെക്രട്ടറി സമീർ ബാബു എ , എന്നിവർ പ്രസംഗിച്ചു.സെലക്ഷൻ ലഭിച്ച കുട്ടികളും രക്ഷിതാക്കളും ഒരുക്കിയ കേക്ക് എം.എൽ.എ മുറിച്ചു .
ഓൺലൈൻ രജിസ്ട്രേഷനിലൂടെ
2007 ജനുവരി 1 നും 2008 ഡിസംബർ 31 നും ഇടയിൽ ജനിച്ച 300 ഓളം കുട്ടികളാണ് 'കിക്കോഫ് ' പദ്ധതിയുടെ സെലക്ഷനിൽ പങ്കെടുത്തത്.
മൂന്ന് ഇനങ്ങളിലായാണ് പ്രിലിമിനറി സെലക്ഷൻ ക്യാമ്പ് നടത്തിയത്. പ്രിലിമിനറി സെലക്ഷൻ,പ്രിപ്പറ്റൈറി ക്യാമ്പ്,ഫൈനൽ സെലക്ഷൻ തുടങ്ങി മൂന്ന് തലങ്ങളിലുള്ള സെലക്ഷൻ ട്രയൽസിലൂടെയാണ് കുട്ടികളെ കണ്ടെത്തിയത്.
ഫൈനൽ സെലക്ഷനിൽ നിന്ന് കണ്ടെത്തിയ 25 കുട്ടികളാണ് 'കിക്കോഫ് ' പദ്ധതിയിൽ പരിശീലനം നൽകുന്നത്
തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ആഴ്ചയിൽ 2 ദിവസം ഒന്നര മണിക്കൂർ വീതം ശാസ്ത്രീയ പരിശീലനം,സ്പോർട്സ് കിറ്റ്, ലഘുഭക്ഷണം, എന്നിവ സൗജന്യമായി ലഭിക്കും.
കോച്ച് , അസിസ്റ്റന്റ് കോച്ച് എന്നിവരുടെ സേവനം,
ഇന്റർ - സെന്റർ മത്സരങ്ങൾക്ക്
വിദഗ്ധ -വിദേശ കോച്ചുകളുടെ സാങ്കേതിക സഹായം,സെലക്ഷൻ ,മോണിറ്ററിംഗ് എന്നിവ സുതാര്യമാക്കുന്നതിന് സ്വതന്ത്ര സോഫ്റ്റ് വെയർ സംവിധാനം, സംസ്ഥാന സ്കൂൾ, രക്ഷാ കർതൃ തല സംഘടനാ സംവിധാനം എന്നിവയുണ്ടാകും
Comments
Post a Comment