Skip to main content

കോട്ടക്കൽ മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങൾ സമ്പൂർണ്ണ സ്മാർട്ട് ; പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പ്രഖ്യാപനം നടത്തി കോട്ടക്കൽ: കോട്ടക്കൽ മണ്ഡലത്തെ സമ്പൂർണ്ണ സ്മാർട്ട് പൊതു വിദ്യാലയ മണ്ഡലമായി പ്രഖ്യാപനം നടത്തി. കോട്ടക്കൽ രാജാസ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ നടന്ന ചടങ്ങിലാണ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സമ്പൂർണ്ണ സ്മാർട്ട് മണ്ഡലം പ്രഖ്യാപനം ഉദ്ഘാടനം ചെയ്തത്. പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി കോട്ടക്കൽ നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതികളാണ് നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി എം.എൽ.എയുടെ ആസ്തി വികസന പദ്ധതി, പ്രത്യേക വികസന പദ്ധതി എന്നിവയിൽ നിന്നും ഫണ്ടനുവദിച്ച് മണ്ഡലത്തിലെ എല്ലാ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകൾക്കും ഐ.സി.ടി ഉപകരണങ്ങൾ വിതരണം ചെയ്തിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ് ബി ധനസഹായത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ് ) നടപ്പിലാക്കുന്ന ഐ.ടി. പദ്ധതികളായ ഹൈടെക് സ്കൂൾ പദ്ധതി, ഹൈടെക് ലാബ് പദ്ധതി എന്നിവയും നടപ്പിലാക്കിയിരുന്നു.. എം.എൽ.എയുടെ ആസ്തി വികസന പദ്ധതി ,പ്രാദേശിക വികസന പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള എല്ലാ ഗവൺമെന്റ് / എയ്ഡഡ് സ്കൂളുകൾക്കും ഐ.സി.ടി ഉപകരണങ്ങൾ നൽകുന്ന പദ്ധതി ഉടനെ പൂർത്തീകരിക്കും .എം .എൽ . എ ഫണ്ടുപയോഗിച്ച് ഗവൺമെന്റ് സ്കൂളുകൾക്ക് നൽകുന്ന ഐ.സി.ടി ഉപകരണ വിതരണം പൂർത്തീകരിച്ചിട്ടുണ്ട്. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപ ചെലവഴിച്ച്മണ്ഡലത്തിലെ മുനിസിപ്പൽ /പഞ്ചായത്ത് തലങ്ങളിലെ ഓരോ സ്കൂളുകളിൽ വീതം സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചിട്ടുമുണ്ട്. എം.എൽ.എ ഫണ്ടിൽ നിന്നും എയ്ഡഡ് സ്കൂളുകൾക്കുള്ള ഉപകരണ വിതരണത്തിന്റെ ഭരണാനുമതിക്കായി കലക്ട്രേറ്റിൽ സമർപ്പിച്ചിരിക്കുകയാണ്. എം.എൽ.എ ഫണ്ട് ഉപയോഗിച്ചും പൊതുവിദ്യാഭ്യാസ ശാക്തീകരണ പദ്ധതി എന്നിവ പ്രകാരവും 1347 കമ്പ്യൂട്ടറുകൾ, 717പ്രൊജക്ടർ, 62 ഡെസ്ക്ടോപ്പ്, 360 മൗണ്ടിംഗ് ആക്സസറീസ്, 23 43 " ഇഞ്ച് ടെലിവിഷൻ, 23മൾട്ടി ഫംഗ്ഷൻ പ്രിന്റർ, 23ഡി.എസ്.എൽ.ആർ ക്യാമറ, 22 എച്ച്.ഡി. വെബ്കാം, 379 യു.എസ്.ബി സ്പീക്കർ ,671 സ്പീക്കർ , എന്നിവയാണ് ഇത് വരെ മണ്ഡലത്തിലെ സ്കൂളുകൾക്ക് നൽകിയിട്ടുള്ളത്. എട്ടു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഹൈടെക്കാക്കുന്നതാണ് 'ഹൈടെക് സ്കൂൾ പദ്ധതി'. മണ്ഡലത്തിൽ പദ്ധതി കഴിഞ്ഞ വർഷം തന്നെ ഏറെക്കുറെ പൂർത്തീകരിച്ചിട്ടുണ്ട്. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ ലാബുകൾ സ്ഥാപിക്കുന്നതാണ് ഹൈടെക് ലാബ് പദ്ധതി. ഈ രണ്ട് പദ്ധതികളിലും ഓരോ സ്കൂളുകളിലും വിദ്യാർത്ഥികൾക്ക് ആനുപാതികമായാണ് കൈറ്റ് ഐ.സി.ടി ഉപകരണങ്ങൾ നൽകിയിട്ടുള്ളത്. ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം 24 ഹൈസ്കൂൾ, ഹയർ സെക്കന്ററി ,ടെക്നിക്കൽ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകൾക്കാണ് ഇത്ഐ.സി.ടി ഉപകരണങ്ങൾ വിതരണം ചെയ്തിട്ടുള്ളത്. 89 എൽ.പി. യു.പി. വിദ്യാലയങ്ങൾക്കാണ് ഹൈടെക് ലാബ് പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ ഉപകരണങ്ങൾ വിതരണംചെയ്തിട്ടുള്ളത്. 28370 വിദ്യാർത്ഥികൾക്കാണ് ഹൈടെക് ലാബ് പദ്ധതിയുടെ പ്രയോജനം ലഭിക്കുകയെന്നും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് മോഹൻകുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് ചെയർമാൻ സാജിദ് മങ്ങാട്ടിൽ, എ.ഇ.ഒ പ്രദീപ്കുമാർ, ബി.പി.ഒ മുഹമ്മദലി മാസ്റ്റർ, ഹെഡ്മിസ്ട്രസ്സ് സുജാത പി. ആർ, പ്രിൻസിപ്പാൾ ഇൻചാർജ് സക്കറിയ്യ മാസ്റ്റർ എന്നിവർ സംസാരിച്ചു. Photo:കോട്ടക്കൽ മണ്ഡലത്തെ സമ്പൂർണ്ണ സ്മാർട്ട് പൊതു വിദ്യാലയ മണ്ഡലമായി പ്രഖ്യാപനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

 






കോട്ടക്കൽ:  കോട്ടക്കൽ മണ്ഡലത്തെ   സമ്പൂർണ്ണ സ്മാർട്ട് പൊതു വിദ്യാലയ മണ്ഡലമായി

പ്രഖ്യാപനം  നടത്തി.

കോട്ടക്കൽ രാജാസ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്മാർട്ട് ക്ലാസ് റൂമിൽ നടന്ന ചടങ്ങിലാണ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സമ്പൂർണ്ണ സ്മാർട്ട് മണ്ഡലം പ്രഖ്യാപനം ഉദ്ഘാടനം ചെയ്തത്.

പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി കോട്ടക്കൽ നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽ  ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതികളാണ് നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി എം.എൽ.എയുടെ ആസ്തി വികസന പദ്ധതി, പ്രത്യേക വികസന പദ്ധതി എന്നിവയിൽ നിന്നും ഫണ്ടനുവദിച്ച് 

മണ്ഡലത്തിലെ എല്ലാ ഗവൺമെന്റ്,

എയ്ഡഡ് സ്കൂളുകൾക്കും 

ഐ.സി.ടി ഉപകരണങ്ങൾ വിതരണം ചെയ്തിരുന്നു.

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ് ബി ധനസഹായത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ് )   നടപ്പിലാക്കുന്ന ഐ.ടി. പദ്ധതികളായ ഹൈടെക് സ്കൂൾ പദ്ധതി, ഹൈടെക് ലാബ് പദ്ധതി എന്നിവയും നടപ്പിലാക്കിയിരുന്നു.. 

എം.എൽ.എയുടെ ആസ്തി വികസന പദ്ധതി ,പ്രാദേശിക വികസന പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള എല്ലാ ഗവൺമെന്റ് / എയ്ഡഡ് സ്കൂളുകൾക്കും ഐ.സി.ടി ഉപകരണങ്ങൾ നൽകുന്ന പദ്ധതി ഉടനെ പൂർത്തീകരിക്കും .എം .എൽ . എ ഫണ്ടുപയോഗിച്ച്  ഗവൺമെന്റ് സ്കൂളുകൾക്ക് നൽകുന്ന ഐ.സി.ടി  ഉപകരണ  വിതരണം പൂർത്തീകരിച്ചിട്ടുണ്ട്. 

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപ ചെലവഴിച്ച്മണ്ഡലത്തിലെ മുനിസിപ്പൽ /പഞ്ചായത്ത് തലങ്ങളിലെ ഓരോ സ്കൂളുകളിൽ വീതം  സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചിട്ടുമുണ്ട്. എം.എൽ.എ ഫണ്ടിൽ നിന്നും എയ്ഡഡ് സ്കൂളുകൾക്കുള്ള ഉപകരണ വിതരണത്തിന്റെ  ഭരണാനുമതിക്കായി കലക്ട്രേറ്റിൽ സമർപ്പിച്ചിരിക്കുകയാണ്.

എം.എൽ.എ ഫണ്ട് ഉപയോഗിച്ചും പൊതുവിദ്യാഭ്യാസ ശാക്തീകരണ പദ്ധതി എന്നിവ പ്രകാരവും 1347  കമ്പ്യൂട്ടറുകൾ, 

717പ്രൊജക്ടർ, 62 ഡെസ്ക്ടോപ്പ്,

360 മൗണ്ടിംഗ് ആക്സസറീസ്, 23

43 " ഇഞ്ച് ടെലിവിഷൻ, 23മൾട്ടി ഫംഗ്ഷൻ പ്രിന്റർ, 23ഡി.എസ്.എൽ.ആർ ക്യാമറ, 22 എച്ച്.ഡി. വെബ്കാം, 379  യു.എസ്.ബി സ്പീക്കർ ,671 സ്പീക്കർ ,

എന്നിവയാണ്  ഇത് വരെ മണ്ഡലത്തിലെ സ്കൂളുകൾക്ക് നൽകിയിട്ടുള്ളത്.

എട്ടു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ ഹൈടെക്കാക്കുന്നതാണ് 'ഹൈടെക് സ്കൂൾ പദ്ധതി'. മണ്ഡലത്തിൽ പദ്ധതി കഴിഞ്ഞ വർഷം തന്നെ ഏറെക്കുറെ പൂർത്തീകരിച്ചിട്ടുണ്ട്.

ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ ലാബുകൾ സ്ഥാപിക്കുന്നതാണ് ഹൈടെക് ലാബ് പദ്ധതി.

ഈ രണ്ട് പദ്ധതികളിലും

ഓരോ സ്കൂളുകളിലും വിദ്യാർത്ഥികൾക്ക് ആനുപാതികമായാണ് കൈറ്റ്   ഐ.സി.ടി  ഉപകരണങ്ങൾ നൽകിയിട്ടുള്ളത്.

ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം 

24 ഹൈസ്കൂൾ, ഹയർ സെക്കന്ററി ,ടെക്നിക്കൽ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകൾക്കാണ് ഇത്ഐ.സി.ടി ഉപകരണങ്ങൾ വിതരണം ചെയ്തിട്ടുള്ളത്.

89 എൽ.പി. യു.പി. വിദ്യാലയങ്ങൾക്കാണ് ഹൈടെക് ലാബ് പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ ഉപകരണങ്ങൾ വിതരണംചെയ്തിട്ടുള്ളത്.

28370 വിദ്യാർത്ഥികൾക്കാണ് ഹൈടെക് ലാബ് പദ്ധതിയുടെ  പ്രയോജനം ലഭിക്കുകയെന്നും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. 

പി.ടി.എ പ്രസിഡൻ്റ് മോഹൻകുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് ചെയർമാൻ സാജിദ് മങ്ങാട്ടിൽ,

എ.ഇ.ഒ പ്രദീപ്കുമാർ, ബി.പി.ഒ മുഹമ്മദലി മാസ്റ്റർ,

ഹെഡ്മിസ്ട്രസ്സ് സുജാത പി. ആർ, പ്രിൻസിപ്പാൾ ഇൻചാർജ് സക്കറിയ്യ മാസ്റ്റർ എന്നിവർ സംസാരിച്ചു.




Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന