Skip to main content

കേരളാ കോൺഗ്രസ്സ് ഇടത് മുന്നണിയിലേക്ക് നിലപാട് പ്രഖ്യാപിച്ച് ജോസ് കെ മാണി

 



കോട്ടയം: കോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അനീതിയാണ് കേരള കോൺഗ്രസ് പാർട്ടി നേരിടേണ്ടി വന്നതെന്ന് ജോസ് കെ.മാണി. പാലാ ഉപതിരഞ്ഞെടുപ്പിൽ ചതിക്കപ്പെട്ടെന്ന് പറഞ്ഞ ജോസ്, പി.ജെ.ജോസഫ് തനിക്കെതിരെ കടുത്ത വ്യക്തിഹത്യയാണ് നടത്തിയതെന്നും ജോസ് കെ. മാണി ആരോപിച്ചു. കോട്ടയത്ത് മുന്നണിമാറ്റം പ്രഖ്യാപിച്ചുകൊണ്ട് പാർട്ടി ഓഫീസിൽ ചേർന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എം. മാണി സാറാണ് യു.ഡി.എഫിനെ കെട്ടിപ്പടുത്തത്. ആ പ്രസ്ഥാനത്തിൽ കേരള കോൺഗ്രസിന് തുടരാൻ അർഹതയില്ലെന്നാണ് യു.ഡി.എഫ്. കൺവീനർ എഴുതി വായിച്ചത്. അതുവഴി കഴിഞ്ഞ 38 വർഷക്കാലം യു.ഡി.എഫിനെ അതിന്റെ രൂപീകരണത്തിലും അതിന്റെ ഉയർച്ചയിലും താഴ്ചയിലും വിജയത്തിലും പരാജയത്തിലും ഒപ്പം നിന്ന മാണിസാറിനെയും മാണി സാറിന്റെ രാഷ്ട്രീയത്തെയും ഒപ്പം നിന്ന ജനവിഭാഗത്തേയുമാണ് അപമാനിച്ചത്. കോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത അനീതിയാണ് കേരള കോൺഗ്രസ് പാർട്ടി നേരിടേണ്ടി വന്നതെന്നും അദ്ദേഹം ആരോപിച്ചു.

പാലായിൽ ഉപതിരഞ്ഞെടുപ്പിലുണ്ടായ ചതി, അതോടൊപ്പം എം.എൽ.എമാർ നിയമസഭക്ക് അകത്ത് നേരിടേണ്ടി വന്ന അപമാനവും അവഗണനയുമെല്ലാം യു.ഡി.എഫ്. നേതൃത്വത്തെ അറിയിച്ചപ്പോൾ ഗൗരവത്തിലെടുക്കുകയോ ചർച്ചക്ക് തയ്യാറാവുകയോ ചെയ്തില്ല. ഞങ്ങൾ ഈ പരാതികൾ പരസ്യപ്പെടുത്തിയിട്ടില്ല. അതിന്റെ ഫോറത്തിൽ അവതരിപ്പിച്ചിട്ടേ ഉളളൂ.



കടുത്ത, നീചമായ വ്യക്തിഹത്യയാണ് എനിക്കെതിരെ പി.ജെ.ജോസഫ് നടത്തിയത്. മാണി സാറിന് അസുഖമാണ് എന്ന് അറിഞ്ഞ ഉടൻ തന്നെ ലോക്സഭ ചോദിച്ചു. രാജ്യസഭ ചോദിച്ചു. അതിനുശേഷം പാലാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആരാകണം എന്ന് നിർബന്ധം പിടിച്ചു. പാർട്ടിയുടെ പേരും ചിഹ്നവും ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് പാർട്ടിയുടെ സംസഥാന കമ്മിറ്റി ഓഫീസ് ഏറ്റെടുക്കുമെന്ന് പറഞ്ഞു. മാണി സാറിന്റെ ഭവനം പോലും മ്യൂസിയമാക്കണമെന്ന് പറഞ്ഞു. ഇത് പൊളിറ്റിക്കൽ വൾച്ചറിസമാണ്. ഒരിക്കലും അതേ രീതിയിൽ അദ്ദേഹത്തോട് പ്രതികരിച്ചില്ല.


ഈ ഭിന്നതകൾ ഐക്യ ജനാധിപത്യമുന്നിണിയെ ബാധിക്കുന്നതും ദുർബലപ്പെടുത്തുന്നതുമാണ്. കേരള കോൺഗ്രസിനെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴും യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുമ്പോഴും ഒരിക്കൽപോലും ഇതുമായി ബന്ധപ്പെട്ട ചർച്ച നടത്താൻ യു.ഡി.എഫ്. നേതൃത്വം തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Comments

Popular posts from this blog

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

 ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജ്യോതിസ്മതി അമ്മ (75), ആഗസ്റ്റ് 20ന് മരണമടഞ്ഞ കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍ (82), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പട്ടം സ്വദേശി ബിജു (47), ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം കൊല്ലശേരി റോഡ് സ്വദേശി സി.എസ്. ജോസഫ് (68), ആഗസ്റ്റ് 23ന് മരണമടഞ്ഞ പാലക്കാട് തച്ചമ്പാറ സ്വദേശി ബാബു വര്‍ഗീസ് (66), ആലപ്പുഴ ചേര്‍ത്തല സ്വദേശിനി ലീല (77), ആഗസ്റ്റ് 24ന് മരണമടഞ്ഞ ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശി ജോബ് അലക്‌സാണ്ടര്‍ (83), ആഗസ്റ്റ് 27ന് മരണമടഞ്ഞ മലപ്പുറം ചേമ്പ്രാക്കാട്ടൂര്‍ സ്വദേശി ഉണ്ണിക്കമ്മത്ത് (71), ആഗസ്റ്റ് 30ന് മരണമടഞ്ഞ കണ്ണൂര്‍ മാവിലായി സ്വദേശി കൃഷ്ണന്‍ (73), ആഗസ്റ്റ്...