Skip to main content

കോടതിവിധിയേയും ആ വിധി പുറപ്പെടുവിച്ച കോടതിയേയും വിമർശിക്കുമ്പോൾ:പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ ( മുസ്ലിം യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ)




 വിധിയിലേക്ക് എത്തിച്ചേരാൻ കാരണമായ അന്വേഷണ റിപ്പോർട്ടുകളും അത് സമർപ്പിച്ച  ഏജൻസികളെയും കുറിച്ചുകൂടി രാജ്യം ചർച്ച ചെയ്യേണ്ടതാണ്. 


ഒരു കോടതിയെ സംബന്ധിച്ചിടത്തോളം അതിന്  മുൻപിൽ ഹാജരാക്കുന്ന സാക്ഷി മൊഴികളുടെയും  തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമേ വിധി പറയുവാൻ നിർവാഹമുള്ളൂ. 


അന്വേഷണ ഏജൻസികളും മറ്റും പൂർണ്ണമായും  ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലാണുള്ളത്. അതുകൊണ്ടുതന്നെ ഭരിക്കുന്നവന്റെ  താൽപര്യങ്ങൾ അന്വേഷണ റിപ്പോർട്ടുകളിലും തെളിവുകളിലും പ്രതിഫലിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.


 ആയതിനാൽ  കോടതിയെ വിമർശിക്കുക എന്നതിലുപരി അന്വേഷണ ഏജൻസികളുടെ നിഷ്പക്ഷതയും ഭരണകൂട ഗൂഢാലോചനയും കൂടി ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. 


 സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സെക്കുലർ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നു  എന്ന് അവകാശപ്പെടുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള  ഭരണകൂടങ്ങളുടെ യഥാർത്ഥ മുഖം ഈകേസുമായി ബന്ധപ്പെട്ട് ബോധിപ്പിച്ച റിപ്പോർട്ടുകളിൽ നിന്നും തെളിവുകളിൽ നിന്നും വ്യക്തമാവുന്നുണ്ട്.


ഒരു തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി  നിൽക്കുന്ന ഈ ഘട്ടത്തിൽ അർത്ഥവത്തായ മൗനം പാലിക്കപ്പെടേണ്ടതുണ്ട് എന്നതിന്റെ  പേരിൽ പറയാനുള്ളത്  പറയാതിരിക്കാനാവില്ല.


ജവഹർലാൽ നെഹ്റു വിഭാവനം ചെയ്ത  'സെക്യുലറിസ്റ്റ് നിലപാടിൽ' വെള്ളം ചേർക്കുന്ന നിലപാടുകൾ പിന്നീട് ദേശീയ പ്രസ്ഥാനത്തെ നയിച്ചവർ സ്വീകരിച്ചു പോന്നു എന്നത് കൊണ്ട് തന്നെയാണ് സംഘ ഫാഷിസം രാജ്യത്ത് പിടിമുറുക്കിയത്.


ഗുജറാത്ത് കലാപമുൾപ്പെടെയുള്ള വിഷയങ്ങളിൽ നഗ്നമായ സാമുദായിക ഉൻമൂലനസിദ്ധാന്തം നടപ്പിലാക്കിയ ഒരാൾ രാജ്യത്തിന്റെ  ഭരണാധികാരിയായി വന്നതിന്റെ  കാരണമന്വേഷിച്ചാൽ ചിലതൊക്കെ ബോധ്യമാകും. 


ആ കലാപ ശേഷം

തുടർച്ചയായി ഒരു പതിറ്റാണ്ട് ഭരണാധികരം  ലഭിച്ചിട്ടും മതേതര ഭരണകൂടം RSS സംഘശക്തിക്കു മുന്നിൽ ധർമ്മം മറന്ന് പ്രവർത്തിച്ചു.

'മതേതര നിലപാടുകളെ 'സംരക്ഷിച്ചു നിർത്തുന്നതിൽ

അതിന് 'ഉത്തരവാദിത്ത്വമുള്ളവർ ഉണർന്ന് പ്രവർത്തിക്കാതെ അലംഭാവം കണിച്ചതിനാൽ  തന്നെ ഇന്ന് ഇത്തരം കോടതി വിധികൾ ആവർത്തിക്കപ്പെടുമ്പോൾ ആശ്ചര്യപ്പെടേണ്ടതില്ല.


ഈ കലികാലത്ത് സത്യം തുറന്ന് പറഞ്ഞാൽ ഇരകളാക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്തേക്കാം..


''സത്യത്തിന് വേണ്ടി ശബ്ദിക്കുമ്പോൾ നിന്റെ  ശബ്ദം ഒറ്റപ്പെട്ടേക്കാം.

എന്നാലും നീ ശബ്ദിക്കാതിരിക്കരുത്''

എന്ന ഗാന്ധിജിയുടെ വാക്കുകൾക്ക് വർത്തമാന ഭാരതത്തിൽ പ്രസക്തിയേറെയാണ്.


ബാബറി മസ്ജിദ് ധ്വംസന കാലത്ത് അന്നത്തെ സുപ്രീംകോടതി   ജസ്റ്റിസ് വെങ്കട ചെലയ്യ എടുത്ത ധീരോദാത്തമായ നിലപാടുകളാണ് ജുഡീഷ്യൽ ആക്ടിവിസം എന്നപേരിൽ നമ്മുടെ രാജ്യത്ത് ചർച്ച ചെയ്യപ്പെട്ടത്. 


അതിൻറെ നേർവിപരീതമായ ജുഡീഷ്യൽ ഇനാക്ടിവിസത്തിന് നമ്മുടെ രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരുമോ എന്നു കൂടിയുള്ള ആശങ്ക പൊതുമണ്ഡലത്തിൽ ഉയർന്നുവരുന്നുണ്ട്.


 അതുകൊണ്ട് രാഷ്ട്രീയ സങ്കുചിതത്വം മാറ്റിവെച്ച്  നമ്മുടെ രാജ്യത്തിൻറെ ബഹുസ്വരത ഉയർത്തിപ്പിടിക്കുന്ന രീതിയിലുള്ള നിലപാടുകളാണ്,  പ്രത്യേകിച്ചും ന്യൂനപക്ഷ സമുദായം,  കൈക്കൊള്ളേണ്ടത്.

Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന