Skip to main content

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് കയ്യേറ്റം ചെയ്ത സംഭവത്തില്‍ യോഗി സര്‍ക്കാറിനെതിരെ ബിജെപിക്കുള്ളിലുംതന്നെ ഭിന്നിപ്പുയരുന്നു



 മുബൈ: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് കയ്യേറ്റം ചെയ്ത സംഭവത്തില്‍ യോഗി സര്‍ക്കാറിനെതിരെ ബിജെപിക്കുള്ളിലുംതന്നെ ഭിന്നിപ്പുയരുന്നു. ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ പ്രിയങ്ക ഗാന്ധിയെ വഴിയില്‍ തടഞ്ഞാണ് യുപി പൊലീസ് കയ്യേറ്റം ചെയ്തിരുന്നത്. പ്രിയങ്കയുടെ വസ്ത്രം പുരുഷപൊലീസ് സംഘം പിടിച്ചുവലിക്കുകവരെയുണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരെ പരസ്യമായാണ് ഇപ്പോള്‍ ബിജെപിയില്‍ നിന്നും തന്നെ വിമര്‍ശനമുയരുന്നത്.

പ്രിയങ്ക ഗാന്ധിയെ കയ്യേറ്റം ചെയ്തവര്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് ചിത്ര വാഘ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു.

‘ഒരു വനിതാ രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തില്‍ കൈവയ്ക്കാന്‍ ഒരു പൊലീസുകാരന് എങ്ങനെ ധൈര്യം വന്നു. പൊലീസ് അവരുടെ പരിധികള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം, ചിത്ര ട്വിറ്ററിലൂടെ വ്യക്തമാക്കി. ഭാരതീയ സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന യോഗി ആദ്യനാഥ് ഇത്തരത്തിലുള്ള പൊലീസുകാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും, ട്വീറ്റില്‍ ചിത്ര കൂട്ടിച്ചേര്‍ത്തു.

പൊലീസുകാരന്‍ പ്രിയങ്ക ഗാന്ധിയുടെ വസത്രത്തില്‍ കുത്തിപ്പിടിച്ച ചിത്രവും മറ്റൊരു വനിത പ്രവര്‍ത്തകയുടെ ചുരിതാര്‍ പിടിച്ചുവലിക്കുന്ന ചിത്രവും ട്വീറ്റില്‍ ചിത്ര പങ്കുവച്ചിട്ടുണ്ട്.

നേരത്തെ യോഗി പൊലീസിന്റെ കടുത്ത നടപടിക്കെതിരെ ഉമാ ഭാരതിയും രംഗത്തെത്തിയിരുന്നു. യോഗി സര്‍ക്കാറിനെതിരെ ബിജെപിയില്‍ നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിയാരുന്നു, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പിന്നീട് ഹാത്രസിലേക്ക് കടത്തിവിട്ടത്.

അതിനിടെ, മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റെ ട്വീറ്റിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപിയില്‍ ചേര്‍ന്നെങ്കിലും ചിത്രയുടെ സംസ്‌കാരം നഷ്ടപ്പെട്ടിട്ടില്ലെന്ന് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്യജിത് ടാംബെ പ്രതികരിച്ചു. എന്‍സിപി വിട്ട് കഴിഞ്ഞ വര്‍ഷമാണ് ചിത്ര ബിജെപിയില്‍ ചേര്‍ന്നത്. യുപി പൊലീസിന്റെ നടപടിയില്‍ നേരത്തെ ശിവസേന എംപി പ്രിയങ്ക ചതുര്‍വേദിയും രൂക്ഷമായി പ്രതികരിച്ചിരുന്നു.

അതേസമയം, പ്രിയങ്ക ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കഴിഞ്ഞദിവസം നോയിഡ പൊലീസ് ഖേദം പ്രകടിപ്പിച്ചിരുന്നു. വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നലെയും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ക്രൂരമായാണ് യുപി പൊലീസ് പെരുമാറിയത്

Comments

Popular posts from this blog

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

മന്‍മോഹന്‍ സിങ് മോദിയെക്കാള്‍ മികച്ച പ്രധാനമന്ത്രിയായിരുന്നു 11 കാരണങ്ങൾ വായിക്കാം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ നിരവധി വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ബി.ജെ.പി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 56 ഇഞ്ച് നെഞ്ചിന്റെ വലിപ്പം പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ നാലര വര്‍ഷം പിന്നിടുമ്പോള്‍ മന്‍മോഹന്‍ സിങ് തന്നെയായിരുന്നു മികച്ചവനെന്ന് രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചറിയുകയാണ്. • തന്റെ 10 വർഷത്തെ ഭരണ കാലത്തിനിടെ ഒരിക്കൽ പോലും സിംഗ് രാജ്യത്തെ ജനതയെ പരിഹസിച്ചിട്ടില്ല. • അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ല. • വിവരാവകാശ നിയമം മുതൽ ഭൂമി ഏറ്റെടുക്കൽ നിയമം വരെയുള്ള ഗുണകരമായ നിരവധി വിപ്ലവകരമായ തീരുമാനങ്ങൾ രാജ്യത്ത് നടപ്പിലാക്കിയപ്പോൾ പോലും ഒരിക്കൽ പോലും അഹങ്കാരം നിറഞ്ഞ ഒരു വാക്ക് പോലും അദ്ദേഹത്തിൽ നിന്ന് രാജ്യ നിവാസികൾ കേട്ടിട്ടില്ല. • 10 വർഷത്തിനിടെ ഒരിക്കൽ പോലും വമ്പത്തരവും വങ്കത്തരവും അദ്ദേഹത്തിൽ നിന്നും ജനതക്ക് സഹിക്കേണ്ടി വന്നില്ല. സ്വയം മേനി പറഞ്ഞ് രാജ്യാന്തര ഉലാത്തലുകൾ നടത്തിയില്ല. • ചെന്ന് കയറിയ ഒരു രാജ്യത്ത് നിന്നും അദ്ദേഹത്തിന്റെ പേരിൽ ഒരു ട്രോളും ഇറങ്ങിയില്ല. • അദ്ദേഹം തിരഞ്ഞെടു...

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.