Skip to main content

മദ്രസകൾക്ക് മാതൃകയായി പുതിയ ആപ്ലിക്കേഷനുമായി ദാറുൽ ഉലൂം മദ്റസ

മലപ്പുറം:പൂക്കോട്ടൂർ മുതിരിപ്പറമ്പ് ദാറുൽ ഉലൂം ഹയർ സെക്കണ്ടറി  മദ്രസ, വിദ്യാർത്ഥികൾക്കായി സ്റ്റുഡൻസ് ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്ത്‌ മദ്രസ പ്രസ്ഥാനത്തിന് മാതൃകയായി.

കോവിഡ്  പ്രതിസന്ധി മൂലം പൂർണ്ണമായും ഓൺലൈനിലേക്ക് മാറിയ നൂതന വിദ്യാഭ്യാസ രീതിക്ക് തികച്ചും മുതൽക്കൂട്ടാകുന്ന  രീതിയിലാണ് ദാറുൽ ഉലൂം സ്റ്റുഡൻസ് ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിട്ടുള്ളത് .


 

ലൈവ് ക്ലാസ് റൂം, അറ്റന്റൻസ് റിപ്പോർട്ട് ,സ്റ്റുഡൻസ് യൂണിയൻ, മാർക്ക് റിപ്പോർട്ട് ,ഗ്രൂപ്പ് എസ്എം എസ് ,നോട്ടിഫിക്കേഷൻ ബാർ,അസൈൻമെന്റ് സബ്മിഷൻ , ഫീസ്

സബ്മിഷൻസ് ,കോഴ്സസ്,  ,മീഡിയ ,ഈ സ്കോർ ,ഈ സ്കോർ കാറ്റഗറി,ലീവ് അപ്രൂവൽ ,നോട്ടീസ് ,ഡിജിറ്റൽ ലൈബ്രറി തുടങ്ങി നിരവധി സൗകര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ആപ്ലിക്കേഷൻ.

ദാറുൽ ഉലൂം ഹയർ സെക്കൻഡറി മദ്രസ സദർ മുഅല്ലിം എം ലബീബ് വാഫി മാമ്പുഴ, അസിസ്റ്റന്റ് സ്വദർ മുഅല്ലിം വികെ ഇബ്രാഹിം മുസ്‌ലിയാർ പുല്ലാര ,കെ അലിഹസൻ മുസ്ലിയാർ മാരിയാട്, കെ സി ആരിഫുദ്ദീൻ ഹുദവി പുത്തനഴി,കെപി സലീത്ത്‌ ഹസനി മാരിയാട് ,യു ഷബീബ് ഫൈസി അരിൻപ്ര , കെ സഈദ്‌ ഫൈസി ഒറവംപുറം ,യു സിംസാറുൽ ഹഖ് ദാരിമി നിലമ്പൂർ ,എ കെ അനീസുദ്ദീൻ അൻവരി കരുവാരകുണ്ട് ,പി കെ അസീസ് ദാരിമി മാരിയാട് തുടങ്ങിയ അധ്യാപകർ ആപ്ലിക്കേഷൻ നിർമ്മാണത്തിന് നേതൃത്വം നൽകി.

ഞായർ രാവിലെ പത്തിന്  പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തു. തുടർന്ന് മദ്രസ പ്രസിഡണ്ട് നാണി ഹാജിക്ക് ലോഗോ കൈമാറി .ഹസൻ സഖാഫി പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ മദ്രസ ജനറൽ സെക്രട്ടറി പി സി നാസർ,ലബീബ് വാഫി മാമ്പുഴ ,ഇബ്രാഹിം മുസ്‌ലിയാർ പുല്ലാര ,ഷബീബ് വാഫി മാമ്പുഴ തുടങ്ങിയവർ സംബന്ധിച്ചു.

Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന