Skip to main content

സ്വകാര്യവാഹനം ഉടമ മാത്രമേ ഉപയോഗിക്കാവൂ'; ആ വിഡിയോക്ക് പിന്നിലെ സത്യം



 മോട്ടോര്‍വാഹന വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ കുറച്ചാളുകളെ തടഞ്ഞു വെച്ച് സംസാരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നല്ല ഒാട്ടമാണ് ഒാടുന്നത്. സ്വകാര്യവാഹനം ഉടമയ്ക്കും കുടുംബത്തിനും സ്വന്തം ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് ഉദ്യോഗസ്ഥരിലൊരാള്‍ ഇംഗ്ലീഷില്‍ പറയുന്നു. ഉടമയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഉപയോഗിച്ചാല്‍ ക്രിമിനല്‍ കുറ്റമാണെന്നും ഇദ്ദേഹം പറയുന്നുണ്ട്.


വിഡിയോ പലരും പങ്കുവെച്ചു. ചര്‍ച്ചകള്‍ സജീവമാണ്. ഉദ്യോഗസ്ഥനെതിരെ ശക്തമായ രോഷപ്രകടനമുണ്ടായി. ചിലര്‍ ഇതിന്റെ നിയമവശങ്ങള്‍ അന്വേഷിച്ചു പോയി.


ഈ വിഡിയോ എവിടെവെച്ച് എപ്പോള്‍ ചിത്രീകരിച്ചതാണ്...? 2017 ല്‍ ബത്തേരി കോട്ടക്കുന്നിലാണ് സംഭവം. ദൃശ്യങ്ങളിലുള്ള രണ്ടു ഉദ്യോഗസ്ഥരും ബത്തേരിയില്‍ നിന്നും സ്ഥലം മാറിപ്പോയി. ഒരാള്‍ മലപ്പുറത്തും മറ്റൊരാള്‍ വടകരയിലുമാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ദൃശ്യങ്ങളില്‍ സംസാരിച്ച ഉദ്യോഗസ്ഥന്റെ വീശദീകരണം ഇതാണ്: റിസോര്‍ട്ടുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കള്ള ടാക്സികള്‍ ഒാടുന്നെന്ന് ടാക്സി ഡ്രൈവര്‍മാരുടെ സംഘടന നിരന്തരം പരാതി നല്‍കാറുണ്ടായിരുന്നു. ടാക്സിക്കാര്‍ ഇങ്ങനെ ഒാടുന്നവരെ ഫോളോ ചെയ്ത് മോട്ടോര്‍ വാഹനവകുപ്പിനെയും പൊലീസിനെയും അറിയിക്കാറുണ്ടായിരുന്നെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. സ്വകാര്യവാഹനം ടാക്സിയായി ഉപയോഗിച്ചവരുമായി 2017 ല്‍ സംസാരിക്കുന്നതിന്റെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കുറേ സമയം സംസാരിച്ചിരുന്നു. അതില്‍ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ ആരോ പുറത്തുവിട്ടത്. യാത്രക്കാര്‍ കര്‍ണാടകക്കാരായതു കൊണ്ടാണ് ഇംഗ്ലീഷില്‍ സംസാരിക്കേണ്ടി വന്നത്. ഇംഗ്ലീഷ് സംസാരിക്കുന്നതില്‍ നല്ല പ്രാവീണ്യം ഇല്ലാത്തതിനാല്‍ പറഞ്ഞതില്‍ ചില ഭാഗത്ത് പിശകു വന്നെന്നും ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്നു.സ്വകാര്യ വാഹനം മോഷ്ടിച്ച് ആരെങ്കിലും ഉപയോഗിച്ചാല്‍ ക്രിമിനല്‍ കുറ്റമാണെന്നാണ് പറയാന്‍ ഉദ്ദേശിച്ചതെന്നാണ്.ഉദ്യോഗസ്ഥന്റ മറുപടി.

പ്രചരിക്കുന്ന വിഡിയോ കാണാം


Comments

Popular posts from this blog

വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിന് 2 കോടി രൂപയുടെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചു -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി:പൊതുമരാമത്ത് വകുപ്പ് രണ്ട് കോടി രൂപ അനുവദിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡ് പ്രവൃത്തിയുടെ ടെണ്ടറാതയായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.     വളാഞ്ചേരി പ്രധാന ജംഗ്ഷൻ മുതൽ കൊളമംഗലം  വരെയുള്ള  റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതാണ് പദ്ധതി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നാണ്  റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്.  രണ്ട് കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ പറഞ്ഞു.

മന്‍മോഹന്‍ സിങ് മോദിയെക്കാള്‍ മികച്ച പ്രധാനമന്ത്രിയായിരുന്നു 11 കാരണങ്ങൾ വായിക്കാം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെയും രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ നിരവധി വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ബി.ജെ.പി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 56 ഇഞ്ച് നെഞ്ചിന്റെ വലിപ്പം പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ നാലര വര്‍ഷം പിന്നിടുമ്പോള്‍ മന്‍മോഹന്‍ സിങ് തന്നെയായിരുന്നു മികച്ചവനെന്ന് രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചറിയുകയാണ്. • തന്റെ 10 വർഷത്തെ ഭരണ കാലത്തിനിടെ ഒരിക്കൽ പോലും സിംഗ് രാജ്യത്തെ ജനതയെ പരിഹസിച്ചിട്ടില്ല. • അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിട്ടില്ല. • വിവരാവകാശ നിയമം മുതൽ ഭൂമി ഏറ്റെടുക്കൽ നിയമം വരെയുള്ള ഗുണകരമായ നിരവധി വിപ്ലവകരമായ തീരുമാനങ്ങൾ രാജ്യത്ത് നടപ്പിലാക്കിയപ്പോൾ പോലും ഒരിക്കൽ പോലും അഹങ്കാരം നിറഞ്ഞ ഒരു വാക്ക് പോലും അദ്ദേഹത്തിൽ നിന്ന് രാജ്യ നിവാസികൾ കേട്ടിട്ടില്ല. • 10 വർഷത്തിനിടെ ഒരിക്കൽ പോലും വമ്പത്തരവും വങ്കത്തരവും അദ്ദേഹത്തിൽ നിന്നും ജനതക്ക് സഹിക്കേണ്ടി വന്നില്ല. സ്വയം മേനി പറഞ്ഞ് രാജ്യാന്തര ഉലാത്തലുകൾ നടത്തിയില്ല. • ചെന്ന് കയറിയ ഒരു രാജ്യത്ത് നിന്നും അദ്ദേഹത്തിന്റെ പേരിൽ ഒരു ട്രോളും ഇറങ്ങിയില്ല. • അദ്ദേഹം തിരഞ്ഞെടു...

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.