Skip to main content

സ്വകാര്യവാഹനം ഉടമ മാത്രമേ ഉപയോഗിക്കാവൂ'; ആ വിഡിയോക്ക് പിന്നിലെ സത്യം



 മോട്ടോര്‍വാഹന വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ കുറച്ചാളുകളെ തടഞ്ഞു വെച്ച് സംസാരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നല്ല ഒാട്ടമാണ് ഒാടുന്നത്. സ്വകാര്യവാഹനം ഉടമയ്ക്കും കുടുംബത്തിനും സ്വന്തം ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് ഉദ്യോഗസ്ഥരിലൊരാള്‍ ഇംഗ്ലീഷില്‍ പറയുന്നു. ഉടമയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഉപയോഗിച്ചാല്‍ ക്രിമിനല്‍ കുറ്റമാണെന്നും ഇദ്ദേഹം പറയുന്നുണ്ട്.


വിഡിയോ പലരും പങ്കുവെച്ചു. ചര്‍ച്ചകള്‍ സജീവമാണ്. ഉദ്യോഗസ്ഥനെതിരെ ശക്തമായ രോഷപ്രകടനമുണ്ടായി. ചിലര്‍ ഇതിന്റെ നിയമവശങ്ങള്‍ അന്വേഷിച്ചു പോയി.


ഈ വിഡിയോ എവിടെവെച്ച് എപ്പോള്‍ ചിത്രീകരിച്ചതാണ്...? 2017 ല്‍ ബത്തേരി കോട്ടക്കുന്നിലാണ് സംഭവം. ദൃശ്യങ്ങളിലുള്ള രണ്ടു ഉദ്യോഗസ്ഥരും ബത്തേരിയില്‍ നിന്നും സ്ഥലം മാറിപ്പോയി. ഒരാള്‍ മലപ്പുറത്തും മറ്റൊരാള്‍ വടകരയിലുമാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ദൃശ്യങ്ങളില്‍ സംസാരിച്ച ഉദ്യോഗസ്ഥന്റെ വീശദീകരണം ഇതാണ്: റിസോര്‍ട്ടുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കള്ള ടാക്സികള്‍ ഒാടുന്നെന്ന് ടാക്സി ഡ്രൈവര്‍മാരുടെ സംഘടന നിരന്തരം പരാതി നല്‍കാറുണ്ടായിരുന്നു. ടാക്സിക്കാര്‍ ഇങ്ങനെ ഒാടുന്നവരെ ഫോളോ ചെയ്ത് മോട്ടോര്‍ വാഹനവകുപ്പിനെയും പൊലീസിനെയും അറിയിക്കാറുണ്ടായിരുന്നെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. സ്വകാര്യവാഹനം ടാക്സിയായി ഉപയോഗിച്ചവരുമായി 2017 ല്‍ സംസാരിക്കുന്നതിന്റെ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കുറേ സമയം സംസാരിച്ചിരുന്നു. അതില്‍ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ ആരോ പുറത്തുവിട്ടത്. യാത്രക്കാര്‍ കര്‍ണാടകക്കാരായതു കൊണ്ടാണ് ഇംഗ്ലീഷില്‍ സംസാരിക്കേണ്ടി വന്നത്. ഇംഗ്ലീഷ് സംസാരിക്കുന്നതില്‍ നല്ല പ്രാവീണ്യം ഇല്ലാത്തതിനാല്‍ പറഞ്ഞതില്‍ ചില ഭാഗത്ത് പിശകു വന്നെന്നും ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്നു.സ്വകാര്യ വാഹനം മോഷ്ടിച്ച് ആരെങ്കിലും ഉപയോഗിച്ചാല്‍ ക്രിമിനല്‍ കുറ്റമാണെന്നാണ് പറയാന്‍ ഉദ്ദേശിച്ചതെന്നാണ്.ഉദ്യോഗസ്ഥന്റ മറുപടി.

പ്രചരിക്കുന്ന വിഡിയോ കാണാം


Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന