Skip to main content

സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.

 

സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി  വിവിധ വകുപ്പുകളുടെ യോഗം പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു



വളാഞ്ചേരി :സംസ്ഥാനത്തെ സ്കൂളുകളിൽ സംശയദുരീകരണത്തിനും പ്രാക്ടിക്കലിനുമായി 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾ ജനുവരി 1 മുതൽ സ്കൂളുകളിൽ എത്തുന്നതിന്റെ മുന്നോടിയായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടക്കൽ മണ്ഡലത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്നു. കുട്ടികൾ എത്തുന്നതിന് മുന്നോടിയായി പി.ടി.എയുടേയും ആരോഗ്യ വകുപ്പിന്റേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും പോലീസ് , ഫയർ & റസ്ക്യു വകുപ്പുകളുടേയും സഹകരണത്തോടെ സ്കൂളുകൾ വൃത്തിയാക്കുന്നതിനും 

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും യോഗത്തിൽ എം.എൽ.എ നിർദ്ദേശം നൽകി. 

എ.ഇ.ഒ, ബി.പി.ഒ,

 വളാഞ്ചേരി നഗരസഭ, കുറ്റിപ്പുറം, എടയൂർ, ഇരിമ്പിളിയം, മാറാക്കര എന്നീ പഞ്ചായത്തുകളിലെ പ്രധാനാധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവരുടേയും ആരോഗ്യം, പോലീസ് എന്നീ വകുപ്പുകളുടെയും യോഗമാണ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്നത്.കുറ്റിപ്പുറം എ.ഇ.ഒ സുരേന്ദ്രൻ പി.വി അധ്യക്ഷത വഹിച്ചു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ കെ. അജിത,കുറ്റിപ്പുറം ബി.പി.സി. അബ്ദുൽ സലീം.ടി

കുറ്റിപ്പുറം ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. വിജിത്ത് വിജയശങ്കർ, കുറ്റിപ്പുറം എ.എസ്.ഐ വാസുണ്ണി എം.വി ,

എച്ച്.എം ഫോറം സെക്രട്ടറി വി.പി.അബ്ദുറഹിമാൻ മാസ്റ്റർ, കെ.ഗോപാലകൃഷ്ണൻ ,  എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകരും പി.ടി.എ ഭാരവാഹികളും ചർച്ചയിൽ പങ്കെടുത്തു. ഒരു ബെഞ്ചിൽ 2  കുട്ടികൾ വീതം, രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കൽ, സ്കൂളിനടുത്തുള്ള അധ്യാപകരുടെ സഹായം തേടൽ, ജനപ്രതിനിധികളുമായി ക്ലീൻ ക്യാമ്പസ്, സുരക്ഷ ഉറപ്പാക്കൽ ,കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ, എസ്.ആർ.ജി, സബ്ജക്ട് കൗൺസിൽ ചേർന്ന് ക്രമീകരണങ്ങൾ നടത്തൽ, എൽ.പി. യു.പി. അധ്യാപകരെ കോവിഡ് പ്രോട്ടോകോൾ ചുമതല ഏൽപ്പിക്കാൻ തീരുമാനിച്ചു.കുട്ടികളെ കൊണ്ടു വിടുന്നതും തിരികെ കൊണ്ടുപോകുന്നതും രക്ഷിതാവിന്റെ ചുമതലയാണ്



Comments

Popular posts from this blog

വളാഞ്ചേരി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി

വളാഞ്ചേരി: കാവുംപുറം പടിഞ്ഞാറക്കര സ്വദേശി പാറപ്പുറത്തേതിൽ  റിസ്‌വാൻ ഹബീബ് (29) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി.ബുധനാഴ്ച(ഇന്ന്) വെളുപ്പിന് ഗരാഫയിലെ താമസ സ്ഥലത്തു വെച്ചായിരുന്നു അന്ത്യം.ഗരാഫയിലെ അൽ അനീസ് ഇലക്ട്രോണിക്സിൽ ജീവനക്കാരനായിരുന്നു.രണ്ടു മാസം മുമ്പാണ് നാട്ടിൽ പോയി ദോഹയിൽ തിരിച്ചെത്തിയത്. പാറപ്പുറത്തേതിൽ അബ്ദുൽ ജബ്ബാർ-സുബൈദ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷിഫാ തസ്‌നി.മകൾ : നെഹ്‌സാൻ അയാഷ്‌. ഖത്തറിലുള്ള ഫാറൂഖ്,ഉസ്മാൻ,സഫ്‌വാൻ എന്നിവർ സഹോദരങ്ങളാണ്. ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതിന്റെ ശബ്ദരേഖ പുറത്ത്

സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യു നേരിട്ടുവിളിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം ഷാജി എം എൽ എ  പുറത്തുവിട്ടു. കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോൾ നിശ്ചിത അവധിക്കകം ഫയർ എൻ.ഒ.സി നൽകണമെന്ന കണ്ടീഷൻ വെച്ച് ലൈസൻസ് അനുവദിക്കാനാണ് ആവശ്യപ്പെടുന്നത്. നാളെത്തന്നെ ലൈസൻസ് കൊടുക്കണമെന്നും മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നു. കൈകാര്യം ചെയ്യുന്ന വകുപ്പിനെയെല്ലാം അഴിമതിയിൽ മുക്കിയാണ് കെ.ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകൾ വന്നുകൊണ്ടേയിരിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. കെട്ടിച്ചമച്ച കേസിനെതിരെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നും അഴിമതിക്കും വർഗ്ഗീയതക്കുമെതിരായ പോരാട്ടം തുടരുമെന്നും ഷാജി പറഞ്ഞു.

ദേശാഭിമാനി വാർത്ത അടിസ്ഥാന രഹിതം; യൂത്ത് ലീഗ്

കുറ്റിപ്പുറം . ബന്ധു നിയമനത്തിൽ കുടുങ്ങിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കുറ്റിപ്പുറത്ത് യൂത്ത് ലീഗ് മന്ത്രിയെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ടു ദേശാഭിമാനിയിൽ യൂത്ത് ലീഗ് അക്രമ സമരത്തിൽ ബി ജെ പി ക്കാരനും എന്ന തലക്കെട്ടിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു വക്തിപരമായ ആവശ്യത്തിന് കുറ്റിപ്പുറം ടൗണിലേക്ക് നടന്നുപോവുകയായിരുന്ന  സുതീഷ് എന്ന യുവാവിനെ ഹൈവേ ജങ്ഷനിൽ  മന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് ലീഗ് പ്രവർത്തകർക്കൊപ്പം പോലീസ് അറസ്റ് ചെയ്യുകയായിരുന്നു ഇദ്ദേഹത്തെ പോലീസ് വാഹനത്തിലേക്ക് കയറ്റുമ്പോൾ ഞാൻ ഇതിൽപെട്ടതല്ലെന്നും ടൗണിലേക്ക് വന്നതാണെന്നും പറയുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട് ബന്ധു നിയമനത്തിൽ  അപമാനിതനായ മന്ത്രിയെ പോലെത്തന്നെ നുണപ്രചാരണങ്ങൾ നടത്തുന്ന ദേശാഭിമാനി  തെറ്റായ പ്രസ്താവന  തിരുത്തണമെന്നും യൂത്ത് ലീഗ് നേതാക്കളായ പ്രസിഡന്റ് വി പി മജിനുവാദ്, സെക്രട്ടറി, എംപിഎം ബഷീർ, ട്രഷറർ കെടി ഹമീദ്, ഷമീർ തടത്തിൽ , സഖാഫ്തങ്ങൾ, ഷാഫി പൂങ്ങോട്ടിൽ,റാഫി പകരനല്ലൂർ, ഷഫീഖ് ചെല്ലൂർ , റാഫി കൊട്ടിലുങ്ങൽ എന്ന