Skip to main content

ശുദ്ധമെങ്കിൽ ആർത്തവരക്തം എകെജി സെന്ററിൽ വിതരണം ചെയ്യൂ: പരിഹസിച്ച് വനിതാലീഗ് നേതാവ്: ഷാഹിനാ നിയാസി

സ്ത്രീസമത്വം മുദ്രാവാക്യമാക്കി സംഘടിപ്പിച്ച 'ആര്‍പ്പോ ആർത്തവം' പരിപാടിയെ വിമർശിച്ചും പരിഹസിച്ചും വനിതാ ലീഗ് നേതാവ് ഷാഹിന നിയാസി. തെരുവിൽ ചുംബനസമരം നടത്തി കേരളത്തിലെ സ്ത്രീകളെ അപഹസിച്ച 'സഖാവിന്' കൂത്താടാനുള്ള മറ്റൊരു വേദിയായിരുന്നു ആർപ്പോ ആർത്തവമെന്ന് ഷാഹിന പറയുന്നു.

തറവാട്ടിൽ പിറന്ന സ്ത്രീകൾ രഹസ്യമാക്കി വെക്കുന്ന ശരീര അവയവങ്ങളെ പരിഹാസപാത്രമാക്കി അവതരിപ്പിക്കുന്നതിന് പിന്നിൽ എല്ലാം ലിബറലായി ആസ്വദിക്കാനുള്ള വഴിയൊരുക്കണം എന്ന ഉദ്ദേശ്യമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആർത്തവം ശുദ്ധമെങ്കിൽ ആർത്തവ രക്ത ബ്ലഡ് ബാങ്കുണ്ടാക്കി സഖാക്കൾക്ക് അത്യാവശ്യം വരുമ്പോൾ കുത്തിവെക്കാമെന്നും എകെജി സെന്ററിൽ വിതരണത്തിന് വെക്കാമെന്നും ഷാഹിന ഫെയ്സ്ബുക്ക് കുറിപ്പിൽ പരിഹസിക്കുന്നു. കുറിപ്പിനെതിരെ സമൂഹമാധ്യമത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്

കുറിപ്പിന്റെ പൂർണ്ണരൂപം:

തെരുവിൽ ചുംബന സമരമൊരുക്കിയും, 80 K പെണ്ണുടലിന് വിലയിട്ട് FBയിൽ പോസ്റ്റിട്ടും, മാറ് തുറന്ന് ന്യൂഡിറ്റി പ്രദർശിപ്പിച്ചും കേരളത്തിലെ സ്ത്രീകളെ അപഹസിച്ച സഖാവിന് കൂത്താടാൻ മറ്റൊരു വേദിയായിരുന്നു ആർപ്പോ ആർത്തവം. തറവാട്ടിൽ പിറന്ന സ്ത്രീകൾ രഹസ്യമാക്കി വെക്കുന്ന ശരീര അവയവങ്ങളെ പരിഹാസ പാത്രമാക്കി അവതരിപ്പിക്കുന്ന ഇവരുടെ ഉദ്ദേശം മറ്റൊന്നുമല്ല. എല്ലാം ലിബറലായി ആസ്വദിക്കാനുള്ള വഴിയൊരുക്കണം.

മുസ്ലിം സ്ത്രീ അടച്ചു വെക്കേണ്ട ശരീരഭാഗത്തെ മത വേദിയിൽ മുന്നറിയിപ്പ് നൽകിയതിന്റെ പേരിൽ പ്രഫസർ ജൗഹറിനെ ക്രൂശിച്ച സഖാക്കൾ, അവരുടെ സ്വന്തം അമ്മയും പെങ്ങളും ഭാര്യയും മറച്ചു വെക്കാൻ ജാഗ്രത കാണിക്കുന്ന അവരുടെ സ്വകാര്യ തയെ പരിഹസിക്കുന്ന പ്രതീകമാണ് ഈ കവാടം.

സ്ത്രീയുടെ ആർത്തവം, പുരുഷന്റെ ഇന്ദ്രിയം, മനുഷ്യന്റെ മലം, മൂത്രം... ഇവയോടെല്ലാം ഓരോ മതത്തിനും അതിന്റേതായ ശുദ്ധി അശുദ്ധി കൽപ്പന വിചാരങ്ങളുണ്ട്.

ഹൈന്ദവ ദേവാലയങ്ങളിൽ ആർത്തവമുള്ള സ്ത്രീകൾ കടക്കാൻ പാടില്ലെന്നത് അവരുടെ വിശ്വാസമെങ്കിൽ, ലൈംഗിക ബന്ധത്തിലേർപ്പെട്ട പുരുഷൻ ദേഹ ശുദ്ധി വരുത്തുന്നത് വരെ മസ്ജിദിൽ കയറുന്നതും ആരാധന അർപ്പിക്കുന്നതും ഇസ്‌ലാമും വിലക്കുന്നുണ്ട്. അതൊക്കെ അതാത് മതങ്ങളുടെ പാഠമാണ്. അത് പ്രചരിപ്പിക്കാൻ ഭരണഘടന സ്വാതന്ത്ര്യം വക വെച്ച് നൽകിയിട്ടുമുണ്ട്.

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആർത്തവം ശുദ്ധമെങ്കിൽ ,ആർത്തവ രക്ത ബ്ലഡ് ബാങ്കുണ്ടാക്കി സഖാക്കൾക്ക് അത്യാവശ്യം വരുമ്പോൾ കുത്തിവെക്കാം, പാൽ സൊസൈറ്റിക്കാർ വീടുകളിൽ നിന്ന് പാല് ശേഖരിക്കും പോലെ സഖാക്കളുടെ വീട്ടിൽ ആർത്തവ കാലത്ത് ഓരോ കന്നാസ് വെച്ച് ആർത്തവ രക്തം സ്വരൂപിച്ച് എകെജി സെന്ററിൽ വിതരണത്തിന് വെക്കാം. അതൊക്കെ സഖാക്കളുടെ ഇഷ്ടം, സ്വാതന്ത്ര്യം.എന്നാൽ അതിന്റെ പേരിൽ നാട്ടിൽ ജീവിക്കുന്ന സ്ത്രീകളുടെ മാനത്തെയും ശരീര പരിശുദ്ധിയേയും അവർ പരിവാനമായി കാണുന്ന ഭാഗങ്ങളെയും പൊതുവായി പ്രദർശിപ്പിക്കുന്നത് പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണ്.

നിങ്ങൾക്ക് അങ്ങനെ പ്രദർശിപ്പിച്ചേ തീരൂവെങ്കിൽ പൊതുവായ പ്രതീക ചിത്രമല്ല പരിഗണിക്കേണ്ടത്. സിസി കമ്മറ്റി വനിതാ സഖാക്കൾ മുതൽ വി.എസ് അച്യുതാന്ദനും പിണറായിയും അടക്കമുള്ളവരുടെ പ്രോപർ പ്രൈവറ്റ് പ്രോപ്പർട്ടിയാണ് പ്രദർശിപ്പിക്കേണ്ടത്. ഈ കാണുന്ന യോനീ കവാടത്തിലൂടെ കേരള മുഖ്യമന്ത്രിയെ സ്വാഗതം ചെയ്ത് ആനയിച്ചു കൊണ്ട്വരാനായിരുന്നു സഖാക്കളുടെ പ്ലാൻ. എന്നാൽ ഈ കവാട ചിത്രം കണ്ടപ്പോൾ പിണറായിക്ക് നാട്ടിൻ പുറങ്ങളിൽ പലപ്പോഴും കേൾക്കുന്ന-'ഇജൊന്ന് *^&$$%^# ൽ ക്ക് നടന്നാ...' എന്ന ഡയലോഗ് ഓർമ്മ വന്നതോ അതോ പെണ്ണുളുപ്പ് അൽപമുണ്ടാകാൻ സാധ്യതയുള്ള ഭാര്യ കമല വിജയൻ കണ്ണുരുട്ടിയത് കൊണ്ടോ മുഖ്യമന്ത്രി ^&$$%^# ൽ ക്ക് നടക്കാനുള്ള ശ്രമം ഉപേക്ഷിച്ചു.

നാണം കെട്ട പരിഷകളെ, ഇരുണ്ടയുഗത്തെ പോലും നാണിപ്പിക്കുന്ന ഒരു വർഗ്ഗം ലോകത്ത് 21-ന്നാം നൂറ്റാണ്ടിൽ ജീവിച്ചിരിപ്പുണ്ടെങ്കിൽ അത് നിങ്ങൾ സഖാക്കൾ മാത്രമായിരിക്കും.ഇങ്ങനെ പോയാൽ മിക്കവാറും സഖാക്കൾ അടുത്ത തെരെഞ്ഞെടുപ്പിൽ കമ്മ്യൂണിസത്തെ പൊളിച്ചു കയ്യിൽ കൊടുക്കും....



ഓരോരോ പുരോഗമനങ്ങളേയ്..!





https://www.facebook.com/376026969397529/posts/776143886052500/

Comments

Popular posts from this blog

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

ആദിവാസികളെ അപമാനിച്ച സംഭവം:വി.അബ്ദുറഹിമാന്‍ എം.എല്‍.എക്കെെതിരിൽ നടപടിക്ക് കേന്ദ്ര പട്ടിക വര്‍ഗ കമ്മീഷന്‍ ഉത്തരവ്

  യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.വി.കെ ഫൈസല്‍ ബാബു നല്‍കിയ പരാതിയിലാണ് നടപടി.  തിരൂര്‍:ആദിവാസികളെ അപമാനിച്ച കേസില്‍ വി.അബ്ദുറഹിമാന്‍ എം.എല്‍.എക്കെതിരെ നടപടിയെടുക്കാന്‍ ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മുപ്പത് ദിവസത്തിനകം കേസില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനാണ് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.വി.കെ ഫൈസല്‍ ബാബു ദേശീയ ട്രൈബല്‍ കമ്മീഷന് നല്‍കിയ പരാതിയിലാണ് നടപടി. സി.മമ്മൂട്ടി എം.എല്‍.എയെ വിമര്‍ശിക്കുന്നതിന് വേണ്ടി 'ഞങ്ങള്‍ ആദിവാസികള്‍ക്കിടയില്‍ ജനിച്ചവരല്ല, തിരൂരില്‍ ജനിച്ചു വളര്‍ന്നവരാണ്'എന്ന പരാമര്‍ശമാണ് തിരൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വി.അബ്ദുറഹിമാന്‍ എം.എല്‍.എനടത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം പൊതു സമൂഹത്തില്‍ നിന്നും ഉയര്‍ന്നിരുന്നു. ആദിവാസി സമൂഹത്തെ അപമാനിച്ച എം.എല്‍.എ രാജിവെക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ചീഫ് സെക്രട്ടറി, ഡി.ജി.പി, മലപ്പുറം ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി എന്നിവര്‍ക്കാണ് ഉത്തരവ് നല്‍കിയ...