Skip to main content

ഐ ഫോൺ നല്‍കിയെന്ന യുണിടാക് എംഡി സന്തോഷ് ഈപ്പന്റെ ആരോപണത്തെ നിയമപരമായി നേരിടും: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

 




തിരുവനന്തപുരം: തനിക്ക് ഐഫോണ്‍ നല്‍കിയെന്ന യുണിടാക് എംഡി സന്തോഷ് ഈപ്പന്റെ ആരോപണത്തെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ തന്നെ വേട്ടയാടുകയാണ്. ഇതുകൊണ്ടൊന്നും തന്നെ പിന്നോട്ടടിക്കാന്‍ കഴിയില്ലെന്നും മുന്നോട്ട് തന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു.


തനിക്കൊരു ഷാള്‍ തന്നു, അത് താന്‍ അവിടെ ഉള്ള ഒരാള്‍ക്ക് കൊടുക്കുകയും ചെയ്തു. അതല്ലാതെ എനിക്കാരും ഫോണ്‍ തന്നിട്ടില്ല. തനിക്ക് വേണ്ടി എന്ന് പറഞ്ഞ് വേറെ ആരെങ്കിലും വാങ്ങിക്കൊണ്ട് പോയിട്ടുണ്ടോ എന്നറിയില്ല. നിയമപരമായി അത് നേരിടും. മനുഷ്യനെ വഷളാക്കുന്നതിന് ഒരു മര്യാദയുണ്ട്. ഒരു പരിപാടിക്ക് വിളിച്ചുകൊണ്ടുപോവുക. ആ പരിപാടിയില്‍ നിന്ന് സമ്മാനം തരുന്നെന്ന് പറയുക. മോശമായ കാര്യമാണതൊക്കെ. എനിക്കാരും ഐ ഫോണ്‍ തന്നിട്ടില്ല. ആരുടെ കയ്യില്‍ നിന്നും സ്വീകരിച്ചിട്ടില്ല. ഇന്ന് വരെ ഈ നാട്ടില്‍ നിന്ന് ആരില്‍ നിന്നും ഐ ഫോണ്‍ വാങ്ങിയിട്ടില്ല. ദിബായില്‍ പോയ സമയത്ത് വില കൊടുത്ത് തനിക്കും ഭാര്യയ്ക്കും ഓരോ ഐഫോണ്‍ വാങ്ങിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ചെന്നിത്തലയ്ക്ക് ഫോണ്‍ വാങ്ങിയ നല്‍കിയതായി പറയുന്നത്. സ്വപ്‌ന സുരേഷിന് അഞ്ച് ഐഫോണ്‍ നല്‍കിയെന്നും ഇതിലൊന്ന് രമേശ് ചെന്നിത്തലയ്ക്കുള്ളതായിരുന്നുവെന്നാണ് സന്തോഷ് ഈപ്പന്‍ ആരോപിച്ചത്



.

Comments

Popular posts from this blog

കോട്ടക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികൾക്ക് 1.52 കോടി കോടി രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

വളാഞ്ചേരി: കാലവർഷക്കെടുതിയിൽ തകർന്ന കോട്ടക്കൽ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾക്കായി1.52 രൂപ (15,250,000 രൂപ)  അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.     വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂർ റോഡ് 5 ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് 3 ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് 5 ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂർ റോഡ് 3 ലക്ഷം, കുറ്റിപ്പുറം പഴയ എൻ.എച്ച് ജംഗ്ഷൻ റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റർ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയിൽവേ സ്‌റ്റേഷൻ റോഡ് 60 ലക്ഷം, മൂടാൽ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപണികൾക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്.സാങ്കേതിക നടപടികൾ പൂർത്തിയായ പ്രവൃത്തികൾ ഉടൻ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും  മരാമത്ത് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു.

ശുദ്ധമെങ്കിൽ ആർത്തവരക്തം എകെജി സെന്ററിൽ വിതരണം ചെയ്യൂ: പരിഹസിച്ച് വനിതാലീഗ് നേതാവ്: ഷാഹിനാ നിയാസി

സ്ത്രീസമത്വം മുദ്രാവാക്യമാക്കി സംഘടിപ്പിച്ച 'ആര്‍പ്പോ ആർത്തവം' പരിപാടിയെ വിമർശിച്ചും പരിഹസിച്ചും വനിതാ ലീഗ് നേതാവ് ഷാഹിന നിയാസി. തെരുവിൽ ചുംബനസമരം നടത്തി കേരളത്തിലെ സ്ത്രീകളെ അപഹസിച്ച 'സഖാവിന്' കൂത്താടാനുള്ള മറ്റൊരു വേദിയായിരുന്നു ആർപ്പോ ആർത്തവമെന്ന് ഷാഹിന പറയുന്നു. തറവാട്ടിൽ പിറന്ന സ്ത്രീകൾ രഹസ്യമാക്കി വെക്കുന്ന ശരീര അവയവങ്ങളെ പരിഹാസപാത്രമാക്കി അവതരിപ്പിക്കുന്നതിന് പിന്നിൽ എല്ലാം ലിബറലായി ആസ്വദിക്കാനുള്ള വഴിയൊരുക്കണം എന്ന ഉദ്ദേശ്യമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആർത്തവം ശുദ്ധമെങ്കിൽ ആർത്തവ രക്ത ബ്ലഡ് ബാങ്കുണ്ടാക്കി സഖാക്കൾക്ക് അത്യാവശ്യം വരുമ്പോൾ കുത്തിവെക്കാമെന്നും എകെജി സെന്ററിൽ വിതരണത്തിന് വെക്കാമെന്നും ഷാഹിന ഫെയ്സ്ബുക്ക് കുറിപ്പിൽ പരിഹസിക്കുന്നു. കുറിപ്പിനെതിരെ സമൂഹമാധ്യമത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട് കുറിപ്പിന്റെ പൂർണ്ണരൂപം: തെരുവിൽ ചുംബന സമരമൊരുക്കിയും, 80 K പെണ്ണുടലിന് വിലയിട്ട് FBയിൽ പോസ്റ്റിട്ടും, മാറ് തുറന്ന് ന്യൂഡിറ്റി പ്രദർശിപ്പിച്ചും കേരളത്തിലെ സ്ത്രീകളെ അപഹസിച്ച സഖാവിന് കൂത്താടാൻ മറ്റൊരു വേദിയായിരുന്നു ആർപ്പോ ആർത്തവം. തറവാട്ടിൽ പിറന്ന സ്ത്ര...

ആദിവാസികളെ അപമാനിച്ച സംഭവം:വി.അബ്ദുറഹിമാന്‍ എം.എല്‍.എക്കെെതിരിൽ നടപടിക്ക് കേന്ദ്ര പട്ടിക വര്‍ഗ കമ്മീഷന്‍ ഉത്തരവ്

  യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.വി.കെ ഫൈസല്‍ ബാബു നല്‍കിയ പരാതിയിലാണ് നടപടി.  തിരൂര്‍:ആദിവാസികളെ അപമാനിച്ച കേസില്‍ വി.അബ്ദുറഹിമാന്‍ എം.എല്‍.എക്കെതിരെ നടപടിയെടുക്കാന്‍ ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മുപ്പത് ദിവസത്തിനകം കേസില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനാണ് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.വി.കെ ഫൈസല്‍ ബാബു ദേശീയ ട്രൈബല്‍ കമ്മീഷന് നല്‍കിയ പരാതിയിലാണ് നടപടി. സി.മമ്മൂട്ടി എം.എല്‍.എയെ വിമര്‍ശിക്കുന്നതിന് വേണ്ടി 'ഞങ്ങള്‍ ആദിവാസികള്‍ക്കിടയില്‍ ജനിച്ചവരല്ല, തിരൂരില്‍ ജനിച്ചു വളര്‍ന്നവരാണ്'എന്ന പരാമര്‍ശമാണ് തിരൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വി.അബ്ദുറഹിമാന്‍ എം.എല്‍.എനടത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം പൊതു സമൂഹത്തില്‍ നിന്നും ഉയര്‍ന്നിരുന്നു. ആദിവാസി സമൂഹത്തെ അപമാനിച്ച എം.എല്‍.എ രാജിവെക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ചീഫ് സെക്രട്ടറി, ഡി.ജി.പി, മലപ്പുറം ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി എന്നിവര്‍ക്കാണ് ഉത്തരവ് നല്‍കിയ...